കണ്ണൂർ: സിപിഎമ്മിനെതിരെ രൂക്ഷവിമർശനവുമായി വീണ്ടും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. പോപ്പുലർ ഫ്രണ്ടിനെ ഘടക കക്ഷിയാക്കാനാണ് സിപിഎമ്മിന്റെ ശ്രമമെന്നും എം.വി.ഗോവിന്ദന്റയും മറ്റും പ്രസ്താവന അതാണ് സൂചിപ്പിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. മാത്രമല്ല ഭരണ കക്ഷിയായ സിപിഎമ്മും മതഭീകരവാദ സംഘടനായ പോപ്പുലർ ഫ്രണ്ടും തമ്മിലുള്ള സഖ്യം കൂടുതൽ ശക്തമാവുകയാണ്. പോപ്പുലർ ഫ്രണ്ടിനെ പരസ്യമായി സ്വാഗതം ചെയ്യുകയാണ് സിപിഎം എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പോപ്പുലർ ഫ്രണ്ടിനെ നിലയ്‌ക്ക് നിർത്തിയാൽ കേരളത്തിൽ സമാധാനം ഉണ്ടാകും.പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കണമെന്നാവശ്യപ്പെടേണ്ടത് സംസ്ഥാന സർക്കാറാണ്. കേരളത്തിലെത്തുന്ന അമിത് ഷായുമായി ഇക്കാര്യം സംസാരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
‘പാർട്ടി കോൺഗ്രസ് നടക്കുമ്പോൾ പാർട്ടി ദേശീയ സെക്രട്ടറി സീതാറാം യെച്ചൂരി ഉപയോഗിച്ച വാഹനം പോപ്പുലർ ഫ്രണ്ട് നേതാവിന്റേതാണ്. വാഹനത്തെ സംബന്ധിച്ച് മറുപടി പറയണമെന്നും ധാർമ്മികത ഉണ്ടെങ്കിൽ മറുപടി പറയണം. പാലക്കാട് നടന്നത് സമാധാന യോഗമല്ല. പാലക്കാട് സമാധാനം തകർത്തത് പോപ്പുലർ ഫ്രണ്ടാണ്. പോലീസ് പാലക്കാട് നിഷ്‌ക്രിയമായിരുന്നു. സി പി എമ്മാണ് പോപ്പുലർ ഫ്രണ്ടിനെ സഹായിക്കുന്നത്. മുസ്ലീം ഭീകരവാദത്തിന് മുന്നിൽ സി പി എം മുട്ടിൽ ഇഴയുകയാണ്. കോടിയേരിയും മുഖ്യമന്ത്രിയും മിണ്ടുന്നില്ല’- അദ്ദേഹം ചൂണ്ടിക്കാട്ടി