Sunday, April 28, 2024
spot_img

ഷിബിലി സിദ്ധിഖിന്റെ കഴുത്തിൽ കത്തി കൊണ്ടു വരച്ചു, ആഷിഖ് നെഞ്ചിൽചവിട്ടി,ഹോട്ടലുടമ കൊല്ലപ്പെട്ടത് അതിക്രൂരമായാണെന്ന് വ്യക്തമാക്കി കസ്റ്റഡി അപേക്ഷ

കോഴിക്കോട്: ഹോട്ടലുടമ സിദ്ദിഖിനെ ഹണിട്രാപ്പിൽപെടുത്തി കൊലപ്പെടുത്തിയ സംഭവത്തിൽ പോലീസ് കസ്റ്റഡി അപേക്ഷസമർപ്പിച്ചു. ഹോട്ടല്‍ മുറിയില്‍ വച്ച് സിദ്ധിഖ് നേരിട്ടത് ക്രൂര മര്‍ദ്ദനമെന്ന് വ്യക്തമാക്കിയാണ് പോലീസ് കസ്റ്റഡി അപേക്ഷ നൽകിയത്.ഷിബിലി സിദ്ധിഖിന്റെ കഴുത്തിൽ കത്തി കൊണ്ടു വരച്ചുവെന്നും ,നിലത്തു വീണ സിദ്ധിഖിന്റെ നെഞ്ചിൽ ആഷിഖ് കാൽ മടക്കി സിദ്ധിഖിന്റെ നെഞ്ചിൽ ചവിട്ടിയെന്നും കൊലപ്പെടുത്തിയ ശേഷം സിദ്ദിഖിന്റെ മൃതദേഹം മൂന്നായി മുറിച്ച് പ്രതികൾ മുറി കഴുകി വൃത്തിയാക്കിയതായും കസ്റ്റഡി അപേക്ഷയിൽ പറയുന്നു.

മുൻ കൂട്ടി അറിയുന്ന പിൻ നമ്പർ ഉപയോഗിച്ച് പ്രതികൾ എടിഎമ്മിൽ നിന്നും പണം അപഹരിച്ചു. തെളിവെടുപ്പിനും കൂടുതൽ ചോദ്യം ചെയ്യുന്നതിനും ആണ് അഞ്ചു ദിവസത്തെ കസ്റ്റഡിയിൽ ആവശ്യപ്പെട്ടത്. കൃത്യത്തിൽ മാറ്റാർക്കും പങ്കില്ലെങ്കിലും രക്ഷപ്പെടാനും തെളിവ് നശിപ്പിക്കാനും ആരെങ്കിലും സഹായിച്ചോ എന്നാണ് പോലീസ് പരിശോധിക്കുന്നത്

Related Articles

Latest Articles