കൊച്ചി: അടിമാലി സ്വദേശിനി മറിയക്കുട്ടി നൽകിയ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. വിധവാ പെൻഷൻ മുടങ്ങിയത് ചോദ്യം ചെയ്ത്കൊണ്ട് നൽകിയ ഹർജിയാണ് ഇന്ന് പരിഗണിക്കുക. ജൂലായ് മാസത്തിന് ശേഷം എന്തുകൊണ്ട് പെൻഷൻ നൽകിയില്ലെന്ന ചോദ്യത്തിന് മറുപടി നൽകാൻ സംസ്ഥാന സർക്കാരിനോട് ഇന്നലെ സിംഗിൾ ബെഞ്ച് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതുസംബന്ധിച്ച് സര്‍ക്കാര്‍ ഇന്ന് കോടതിയില്‍ മറുപടി നല്‍കും.
മറിയക്കുട്ടി നല്‍കിയ ഹര്‍ജിയില്‍ സർക്കാരിനെ രൂക്ഷമായാണ് ഹൈക്കോടതി വിമര്‍ശിച്ചത്.
പെൻഷൻ തുക നൽകിയില്ലെങ്കിൽ മറിയക്കുട്ടിയുടെ മൂന്നു മാസത്തെ ചെലവ് സർക്കാർ ഏറ്റെടുക്കണമെന്നും കോടതി ഇന്നലെ പറഞ്ഞിരുന്നു. കേന്ദ്ര വിഹിതം ലഭിച്ചില്ലെന്ന സംസ്ഥാന സർക്കാർ ആരോപണത്തിന് കേന്ദ്ര സർക്കാരും മറുപടി നൽകണമെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.
സാധാരക്കാരന് നൽകാനുള്ള പെൻഷൻ തുക എത്രയും പെട്ടന്ന് നല്കണമെന്ന് കോടതി പറഞ്ഞു. അതിന് പണമില്ല എന്ന ന്യായം പറയേണ്ട എന്നും സംസ്ഥാന സർക്കാർ മറ്റ് കാര്യങ്ങൾക്ക് പണം നന്നായി ചിലവാക്കാറുണ്ടെന്നും കോടതി വിമർശിച്ചു. പണം കൊടുക്കാൻ പറ്റില്ലെങ്കില്‍ മരുന്നിന്‍റേയും ആഹാരത്തിന്‍റേയും ചെലവെങ്കിലും കൊടുക്കുവെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു.