ഷൊർണൂർ: പാലക്കാട് ജില്ലയിലെ കുളപ്പുള്ളിയിൽ തെരുവുനായകളെ വെടിവച്ച് കൊന്ന സംഭവം ഒതുക്കിത്തീർക്കാൻ ശ്രമം നടക്കുന്നതായി ഹിന്ദു ഐക്യവേദി ആരോപിച്ചു. അഞ്ച് നായകളെയാണ് ഇക്കഴിഞ്ഞ 21ന് കുളപ്പുള്ളി, ആലിൻചുവട് എന്നിവിടങ്ങളിൽ വെടിയേറ്റ് ചത്ത നിലയിൽ കണ്ടെത്തിയത്.
നഗരസഭാ സെക്രട്ടറി ഷൊർണൂർ പോലീസിൽ പരാതിപ്പെട്ടതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ എയർഗൺ കൊണ്ട് വെടിവച്ചതാകാമെന്ന നിഗമനത്തിലായിരുന്നു പോലീസ്. മൂർച്ചയുള്ള ആയുധം കൊണ്ട് കുത്തേറ്റതാണ് നായകളുടെ മരണകാരണമെന്നാണ് പോലീസ് പിന്നീട് പറഞ്ഞത്. എന്നാൽ ഇത്രയും നായകൾക്ക് ഒരേ ഭാഗത്ത് തന്നെയാണ് മുറിവേറ്റിരിക്കുന്നതെന്നും സംഭവത്തിന് പിന്നിൽ ദുരൂഹതയുണ്ടെന്നും ഹിന്ദു ഐക്യവേദി നേതാക്കൾ ആരോപിച്ചു.
തീവ്രവാദ സ്വഭാവമുള്ള സംഘടനകൾ ഷൊർണൂർ കേന്ദ്രമാക്കി പ്രവർത്തിക്കുന്നുണ്ടെന്നും നായകളെ വെട്ടിക്കൊന്ന സംഭവം ഇതിനു മുമ്പ് നടന്നിട്ടുള്ളതിനാൽ സംഭവം സമഗ്ര അന്വേഷണത്തിന് വിധേയമാക്കണമെന്നും ഹിന്ദു ഐക്യവേദി നേതാക്കൾ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.