വയനാട്: വൈത്തിരിയിലെ യുവതിയുടെ മരണത്തില്‍ ദുരൂഹതയുണര്‍ത്തി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. മരിച്ച സക്കീനയുടെ ശരീരത്തില്‍ മുറിവുകള്‍ ഉണ്ടായിരുന്നതായാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. മരണം സംഭവിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പുള്ള മുറിവുകളാണ് ഇതെന്നാണ് റിപ്പോർട്ട്.
ഒക്ടോബര്‍ 21ന് വൈത്തിരിയിലെ വാടക വീട്ടില്‍ തൂങ്ങി മരിച്ച നിലയിലാണ് സക്കീനയെ കണ്ടെത്തുന്നത്. ഇവരുടെ ചുണ്ടിലും കഴുത്തിലും മുറിവേറ്റതായാണ് റിപ്പോര്‍ട്ട്. അതേസമയം കഴുത്തിലെ മുറിവ് തൂങ്ങിമരിക്കാന്‍ ശ്രമിക്കുമ്പോള്‍ സംഭവിക്കാന്‍ സാധ്യതയുള്ളതാണെങ്കിലും ചുണ്ടിലെ മുറിവിന്റെ കാരണം വ്യക്തമല്ല.
അതിനിടെ യുവതിയുടെ മരണത്തില്‍ സിപിഎം വയനാട് ജില്ലാ സെക്രട്ടറി പി ഗഗാറിന്റെ പങ്കുണ്ടെന്ന ആരോപണവും ശക്തമായിട്ടുണ്ട്. ഇയാള്‍ക്കെതിരെ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട സക്കീനയുടെ ഭര്‍ത്താവിന് കഴിഞ്ഞ ദിവസം മര്‍ദ്ദനമേറ്റിരുന്നു. ഇതിന് പിന്നിലും സിപിഎം നോതാവിന്റെ ആളുകളാണെന്ന് ആരോപണമുണ്ട്.എന്നാല്‍ ഇതില്‍ സിപിഎം നേതാവിനെ സംരക്ഷിക്കുന്ന നിലപാടാണ് പോലീസ് സ്വീകരിക്കുന്നത്. പരാതിയില്‍ അന്വേഷണം നടത്താം എന്ന് അറിയിച്ചതല്ലാതെ തൃപ്തികരമായ ഒരു മറുപടിയും അധികൃതര്‍ നല്‍കുന്നില്ല.