Monday, May 6, 2024
spot_img

നാടൻപാട്ടുകാരനായ പകൽ മാന്യൻ സഖാവിന്റെ മുഖംമൂടി അഴിഞ്ഞു വീണപ്പോൾ നാട്ടുകാർ ഞെട്ടി. ഇരകളായതിൽ ഭൂരിഭാഗവും സ്‌കൂൾ വിദ്യാർത്ഥിനികൾ.

നമ്മളല്ലാതെ മറ്റാര് സഖാക്കളേ..
ഒളിക്യാമറകളും ഒളിഞ്ഞുനോട്ടവും പീഡനങ്ങളും എവിടെയുണ്ടോ അവിടെയുണ്ട് അരുമ സഖാക്കൾ. അത് ഒരു ആചാരം പോലെ സിപിഎം തുടർന്നു വരുന്ന ഒന്നാണ്. ഇത്തരത്തിലുള്ള ഏത് വിഷയം എടുത്താലും അതിലൊരു കമ്മ്യൂണിസ്റ്റ് സഖാവ് ഉണ്ടാകും എന്നുള്ളത് കാലങ്ങളായുള്ള ഒരു രീതിയാണ് അല്ലെങ്കിൽ അതവരുടെ ഒരു ചര്യയാണ്.

ഇപ്പോഴിതാ കമ്മ്യൂണിസ്റ്റ് സഖാക്കൾക്ക് അഭിമാനം കൊള്ളാവുന്ന മറ്റൊരു സംഭവം കൂടി പുറത്തായിരിക്കുകയാണ്. സൈക്കിളിന്റെ പഞ്ചറൊട്ടിക്കുന്നതിനിടെ പെൺകുട്ടികളുടെ സ്വകാര്യ ഭാഗങ്ങൾ മൊബൈലിൽ ചിത്രീകരിച്ച് ആനന്ദം കണ്ടെത്തിയിരുന്ന നാടൻ പാട്ട് കലാകാരനായ രതീഷ് ചന്ദ്രന്റെ മൊബൈൽ ഫോൺ പരിശോധിച്ചപ്പോൾ കണ്ടത് ഞെട്ടിക്കുന്ന ദൃശ്യങ്ങളായിരുന്നു. കുളിമുറി ദൃശ്യങ്ങളും പിഞ്ചു കുഞ്ഞുങ്ങളെ കുളിപ്പിക്കുമ്പോൾ സ്വകാര്യ ഭാഗങ്ങൾ സൂം ചെയ്ത് ഷൂട്ടു ചെയ്ത വിഡിയോകളുമായിരുന്നു ഈ സഖാവിന്റെ മൊബൈലിൽ നിന്നും കണ്ടെത്തിയത്. ഇത്തരത്തിലുള്ള ദൃശ്യങ്ങളിൽ ഏറെയും സ്‌ക്കൂൾ വിദ്യാർത്ഥിനികളുടേതായിരുന്നു.

സിപിഎമ്മിന്റെ ബ്രാഞ്ച് കമ്മറ്റി അംഗമാണ് നാടൻപാട്ടുകാരനായ രതീഷ് ചന്ദ്രൻ. പാർട്ടിയുടെ എല്ലാ പരിപാടികളിലും നിറ സാന്നിധ്യമായ രതീഷ് നാട്ടിൽ ഒരു പകൽമാന്യൻ തന്നെയായിരുന്നു.
ഇരുചക്ര വാഹനങ്ങളുടെ പഞ്ചറൊട്ടിക്കുന്ന ജോലിയായിരുന്നു ഇയാൾക്ക്.

സൈക്കിളിന്റെ പഞ്ചർ ഒട്ടിക്കുമ്പോൾ പെൺകുട്ടികളെ കൊണ്ടു കാറ്റടിപ്പിക്കുകയും ഇതേസമയം മൊബൈൽ ഫോൺ ക്യാമറ ഓണാക്കി വച്ച് ദൃശ്യം പകർത്തുകയുമായിരുന്നു രതീഷ് ചന്ദ്രൻ ചെയ്തിരുന്നത്. കഴിഞ്ഞ ദിവസം സൈക്കിൾ ടയറിന്റെ പഞ്ചർ ഒട്ടിക്കാനെത്തിയ പെൺകുട്ടിയെ കൊണ്ടു തുടർച്ചയായി ഇയാൾ കാറ്റ് അടിപ്പിച്ചു. ഓരോ തവണയും കാറ്റ് നിറച്ചശേഷം അത് അഴിച്ചുവിട്ട് വീണ്ടും കാറ്റടിക്കാൻ ആവശ്യപ്പെടുകയായിരുന്നു. ഈ സമയം സംശയം തോന്നി താഴെ കിടന്ന മൊബൈൽ പരിശോധിച്ചപ്പോഴാണ് പെൺകുട്ടിക്ക് ഇക്കാര്യം വ്യക്തമായത്.

ഫോൺ തട്ടിയെടുത്ത പെൺകുട്ടിയെ രതീഷ് കാലിൽ പിടിച്ചുവീഴ്‌ത്തി. അത് പിടിച്ചുവാങ്ങാൻ രതീഷ് ചന്ദ്രൻ ശ്രമിച്ചു. എന്നാൽ മൽപ്പിടുത്തത്തിനൊടുവിൽ ഫോൺ പെൺകുട്ടി പിടിച്ചുവാങ്ങുകയായിരുന്നു. എന്നാൽ ഇയാൾ പിന്നാലെ എത്തിയതോടെ പെൺകുട്ടി ഇയാളെ ചവിട്ടിവീഴ്‌ത്തി. ഗേറ്റ് അടഞ്ഞു കിടക്കുകയായിരുന്നതിനാൽ മതിൽ ചാടിക്കടന്ന് ഫോൺ പെൺകുട്ടിയുടെ പിതാവിനെ ഏൽപ്പിക്കുകയായിരുന്നു.

ഫോൺ പരിശോധിച്ചതോടെയാണ് നിരവധി പെൺകുട്ടികളുടെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ ഇയാൾ പകർത്തിയതായി കണ്ടെത്തിയത്. തുടർന്ന് ഫോൺ പൊലീസിൽ ഏൽപ്പിക്കുകയും പരാതി നൽകുകയുമായിരുന്നു.

കാഞ്ഞൂർ നാട്ടു പൊലിമനാടൻ പാട്ടു സംഘത്തിലെ കലാകാരനും സിപിഎം നായത്തോട് ബ്രാഞ്ച് കമ്മറ്റി അംഗവുമാണ് പതിക്കക്കുടി രതീഷ് ചന്ദ്രൻ. ഇയാൾക്കെതിരെ പോക്‌സോ വകുപ്പുകൾ ചുമത്തിയാണ് പൊലീസ് കേസെടുത്തത്. ഇപ്പോൾ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുകയും ചെയ്തു.

എന്തായാലും സഖാക്കൾക്ക് അഭിമാനിക്കാവുന്ന കാര്യമാണിതെന്നതിൽ യാതൊരു തർക്കവുമില്ല. സ്വന്തം പാർട്ടിയുടെ സംസ്കാരം ഒരു തരിമ്പും ചോരാതെ കാത്തുസൂക്ഷിക്കാൻ രതീഷ്ചന്ദ്രനെന്ന കാവെറിയൻ കാമറേഡിന് സാധിച്ചു. ഇനി ഈ സഖാവ് ഒളിക്യാമറ വച്ച് ഷൂട്ട് ചെയ്ത ദൃശ്യങ്ങൾക്ക് ഒരു അവാർഡ് കൂടി അന്തംകമ്മികൾ ഏർപ്പെടുത്തി കൊടുത്താൽ പൂർത്തിയായി എന്നു മാത്രമേ തത്വമയി ന്യൂസിന് പറയാനുള്ളൂ. ഇതുപോലുള്ള കാമജ്വരം പിടിച്ച കാമത്തവളകളായ കമ്മ്യൂണിസ്റ്റ് കാപാലികന്മാർ ഇനിയും ഈ സമൂഹത്തിൽ പകൽമാന്യന്മാരായി വിലസി നടക്കുന്നുണ്ട് എന്ന് ഓർമ്മിച്ചു കൊള്ളുക.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles