തിരുവനന്തപുരം- ഒ.ബി.സി മോർച്ച സംസ്ഥാന നേതാവ് രഞ്ജിത് ശ്രീനിവാസൻ്റെ (41)ഓർമ്മദിനമാണ് ഇന്ന്. 2021 ഡിസംബർ 19ന് പുലർച്ചെയാണ് ആലപ്പുഴയിലെ രഞ്ജിത്തിൻ്റെ വീട്ടിൽ പത്തോളം വരുന്ന എസ്.ഡി.പി.ഐ ഭീകരർ കടന്നുകയറി ഭാര്യയുടെയും അമ്മയുടെയും മുന്നിൽവച്ച് വെട്ടി കൊലപ്പെടുത്തിയത്. ആലപ്പുഴയിലെ ബി.ജെ.പി നേതാവും പ്രഗത്ഭ അഭിഭാഷകനുമായിരുന്നു രഞ്ജിത് ശ്രീനിവാസൻ. എസ്.ഡി.പി.ഐ ഭീകരർ മുൻകൂട്ടി നിശ്ചയിച്ചതിനെ തുടർന്നാണ് കൊലപാതകം നടത്തിയത്. ആലപ്പുഴയിൽ ഇന്ന് പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുക്കുന്ന അനുസ്മരണ സമ്മേളനം നടക്കും.
രഞ്ജിത്തിൻ്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് പ്രതിഭാഗത്തിൻ്റെ വക്കാലത്തെടുക്കാൻ ആലപ്പുഴ ബാറിലെ അഭിഭാഷകർ തയ്യാറായിരുന്നില്ല. ഇത് കേസിൻ്റെ വിചാരണ അനുശ്ചിതത്തിലാക്കിയിരുന്നു. ജീവന് ഭീഷണിയുണ്ടെന്നും ജില്ലയ്ക്ക് പുറത്ത് വിചാരണനടത്തണമെന്നും ആവശ്യപ്പെട്ട് പ്രതികൾ സുപ്രീം കോടതിയെ സമീപിച്ചെങ്കിലും മാവേലിക്കര ആഡീഷണൽ സെഷൻ കോടതിയിൽ വചാരണ നടത്താൻ തീരുമാനിക്കുകയായിരുന്നു.
15 പ്രതകളാണ് രഞ്ജിത്ത് വധകേസിൽ പ്രതികളായുള്ളത്. ഹീനമായ കൊലപാതകം നേരിൽ കാണേണ്ടി വന്ന രഞ്ജിത്തിന്‍റെ അമ്മയെയും ഭാര്യയും പെൺ മക്കളും ഉതുവരെ ആ ഞെട്ടലിൽ നിന്ന് മുക്തരായിട്ടില്ല.