കോഴിക്കോട് :മെഡിക്കൽ കോളേജിൽ മരുന്ന് കുത്തിവെച്ചതിന് പിന്നാലെ രോഗി മരിച്ച സംഭവത്തിൽ അധികൃതരുടെ ഗുരുതരമായ അനാസ്ഥ ആണെന്ന് പൊലീസിന്റെ റിപ്പോർട്ട്.രണ്ടാം ഡോസ് എടുക്കുന്നതിനു മുന്നേ പരിശോധന നടത്താൻ നിർദ്ദേശം നൽകിയിരുന്നു എന്നാൽ ഈ പരിശോധന നടത്തിയിട്ടില്ലെന്നും പോലീസ് കണ്ടെത്തി.ദേഹാസ്വാസ്ഥ്യം ഉണ്ടായപ്പോൾ നേഴ്സുമാരും ഡോക്ടറും വിഷയം കാര്യമായി എടുത്തില്ലെന്നാണ് പോലീസിന്റെ വിലയിരുത്തൽ.
യുവതിയുടെ വയറ്റിൽ കത്രിക മറന്നുവെച്ച സംഭവത്തിലെ അന്വേഷണം തുടരുന്ന സാഹചര്യത്തിലാണ് അധികൃതരുടെ അനാസ്ഥ ,മൂലം ഒരു ജീവൻ പൊലിയുന്നത്.പനിയെത്തുടർന്നായിരുന്നു സിന്ധുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.തുടർന്ന് കുത്തിവെപ്പ് നടത്തിയശേഷമാണ് ദേഹാസ്വാസ്ഥ്യം ഉണ്ടാവുകയും മരണപ്പെടുകയും ചെയ്തത്.മരുന്ന് മാറിയതിനാലാണ് മരണം സംഭവിച്ചതെന്നാണ് സിന്ധുവിന്റെ കുടുംബം ആരോപിക്കുന്നത്.എന്നാൽ ആന്തരികമായ അസ്വസ്ഥതയാണ് മരണകാരണം എന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്.കേസ് മെഡിക്കൽ ബോർഡ് അന്വേഷിക്കണം എന്ന റിപ്പോർട്ടാണ് ഇപ്പോൾ പൊലീസ് നൽകിയിരിക്കുന്നത്.