നിലമ്പൂർ നഗരത്തെ ആവേശക്കൊടുമുടിയിലെത്തിച്ച് വയനാട് ലോക്‌സഭാ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥിയും ബിജെപി സംസ്ഥാന അദ്ധ്യക്ഷനുമായ കെ.സുരേന്ദ്രൻ്റെ റോഡ് ഷോ. വൈകുന്നേരം 6 മണിയോടെയാണ് റോഡ്ഷോ ആരംഭിച്ചത്. വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ നൂറുകണക്കിന് പ്രവർത്തകർ അണിനിരന്ന റോഡ് ഷോ നഗരം ചുറ്റി സമാപിച്ചു.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ബഡാ ഫൈറ്ററെ കാണാനും അഭിവാദ്യം ചെയ്യാനുമായി ആയിരക്കണക്കിന് ആളുകളാണ് റോഡ് ഷോ കടന്നുപോയ റോഡിന്റെ ഇരുവശങ്ങളിലും തടിച്ചുകൂടിയത്. അദ്ദേഹത്തിനൊടൊപ്പം സെൽഫിയെടുക്കാനും ജനം തിരക്ക് കൂട്ടി.
വി.വി.രാജൻ, ടി.പി. ജയചന്ദ്രൻ മാസ്റ്റർ,
കെ. രാമചന്ദ്രൻ, എം. പ്രേമൻ മാസ്റ്റർ, പി. ആർ. രശ്മിൽ നാഥ്, കെ. സുനിൽ ബോസ്, കെ.സി. വേലായുധൻ, കെ.പി. ബാബുരാജ്, ടി.കെ.അശോക് കുമാർ, അജി തോമസ്, പി.ജി. ആനന്ദകുമാർ, കെ.പ്രഭാകരൻ, മണ്ഡലം പ്രസിഡൻ്റുമാരായ ബിജു എം സാമുവൽ, ഷിനോജ് പണിക്കർ, പ്രമോദ് കാളികാവ്, സുധി ഉപ്പട, രാജൻ എടവണ്ണ, ഷാജു അരീക്കോട് എന്നിവർ റോഡ്ഷോയ്ക്ക് നേതൃത്വം നൽകി.
രാവിലെ വള്ളിയൂർക്കാവ് ക്ഷേത്ര ദർശനത്തോടെയാണ് വയനാട് മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥി കെ.സുരേന്ദ്രൻ തിരഞ്ഞെടുപ്പ് പ്രചരണം ആരംഭിച്ചത്. മുതിർന്ന സംഘപരിവാർ നേതാവ് പള്ളിയറ രാമനെ അദ്ദേഹത്തിൻ്റെ വീട്ടിലെത്തി അനുഗ്രഹം വാങ്ങി. ആനേരി തറവാട്ടിലും അദ്ദേഹം സന്ദർശനം നടത്തി. തുടർന്ന് ചില പ്രമുഖ വ്യക്തികളെയും അദ്ദേഹം സന്ദർശിച്ചു. കെ.സദാനന്ദൻ, പ്രശാന്ത് മലവേൽ, സന്ദീപ് വാര്യർ, സജിശങ്കർ, കെപി മധു തുടങ്ങിയ നേതാക്കൾ കെ സുരേന്ദ്രനെ അനുഗമിച്ചു.