കാബൂൾ: അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്കേർപ്പെടുത്തിയിരിക്കുന്ന വിലക്കുകൾ പിൻവലിക്കുന്ന കാര്യം പരിഗണനയിലില്ലെന്ന് വ്യക്തമാക്കി താലിബാൻ ഭരണകൂടം. രാജ്യവ്യാപകമാ യി പെൺകുട്ടികൾക്ക് സർവക ലാശാലാവിദ്യാഭ്യാസം നിഷേധി ക്കുകയും സ്ത്രീകൾ സന്നദ്ധസം ഘടനകളിൽ പ്രവർത്തിക്കുന്നതി ൽ നിന്ന് വിലക്കുകയും ചെയ്ത തിന് പിന്നാലെയാണ് സ്ത്രീകളുടെ അവകാശങ്ങൾക്ക് പരിഗണന നൽകാൻ ഒരുക്കമല്ലെന്ന് താലിബാൻ വ്യക്തമാക്കിയത്.ഇസ്ലാമിക നിയമം ലംഘിക്കു ന്ന ഒരു പ്രവർത്തനത്തിനും അനുമതി നൽകില്ലെന്ന് വക്താവ് സബിയുള്ള മുജാഹിദ് പ്രസ്താവന യിലൂടെ വ്യക്തമാക്കി.
സ്ത്രീകളു ടെ അവകാശലംഘനം സംബന്ധി ച്ചുയർന്നിട്ടുള്ള ആശങ്കകൾ താലി ബാൻ ഭരണകൂടം നടപ്പാക്കിയി രിക്കുന്ന നിയമത്തിന് അനുസൃ തമായി കൈകാര്യം ചെയ്യും.ഇസ്ലാമിക മതനിയമങ്ങൾ അനുസരിച്ചാണ് താലിബാൻ ഭ രണകൂടം പ്രവർത്തിക്കുന്നതെന്നും ആ നിയമങ്ങൾക്കെതിരെയുള്ള ഒരു പ്രവൃത്തിയും ഭരണ കൂടം അനുവദിക്കില്ലെന്നും സബിയുള്ള മുജാഹിദ് പ്രസ്താവനയിൽ പറഞ്ഞു.