Sunday, May 5, 2024
spot_img

കൊല്ലത്ത് കുട്ടിയെ തട്ടിയെടുത്തവർ കൂടുതൽ കുട്ടികളെ ലക്ഷ്യമിട്ടു ! സിസിടിവി ദൃശ്യങ്ങൾ പുറത്ത്

കൊല്ലം ഓയൂർ ഓട്ടുമലയിൽ നിന്ന് ആറ് വയസുകാരിയെ തട്ടിക്കൊണ്ട് പോയ സംഘം മുൻപ് അതേ ദിവസം മറ്റൊരു കുട്ടിയെയും തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതായി സൂചന. ഇത് വ്യക്തമാക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നു. അബിഗേലിനെ തട്ടിക്കൊണ്ടുപോകുന്നതിന് ഒരു മണിക്കൂർ മുൻപ് പള്ളിക്കൽ മൂതല ഭാഗത്ത് ഒറ്റയ്ക്ക് നിൽക്കുന്ന കുട്ടിയുടെ അടുത്തേക്ക് വരുന്ന വെള്ളക്കാർ വേഗം കുറയ്ക്കുന്നതും, കുട്ടിയുടെ അമ്മ വരുന്നതു കണ്ട് ഓടിച്ചുപോകുന്നതും ദൃശ്യത്തിലുണ്ട്.

ഇക്കഴിഞ്ഞ തിങ്കളാഴ്ച വൈകുന്നേരം നാലര മണിയോടെയാണ് സഹോദരനൊപ്പം ട്യൂഷൻ ക്ലാസിലേക്ക് പോകുകയായിരുന്ന അബിഗേലിനെ കാറിലെത്തിയ അജ്ഞാത സംഘം തട്ടിക്കൊണ്ടുപോകുന്നത്. . മുൻപും ഈ കാർ ഇവിടെ കണ്ടിരുന്നതായി കുട്ടികൾ വീട്ടുകാരോട് പറഞ്ഞിരുന്നു. വെള്ള നിറത്തിലുള്ള കാർ സ്ഥലത്ത് ചുറ്റിത്തിരിയുന്നതായി നാട്ടുകാരിൽ ചിലരും പോലീസിനെ അറിയിച്ചിട്ടുണ്ട്.

കുഞ്ഞിനെ കണ്ടെത്താനുള്ള പോലീസ് പരിശോധന പുരോഗമിക്കവെ കുട്ടിയെ ഉച്ചയ്ക്ക് ഒരു മണിയോടെ മധ്യത്തിലെ ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. അതേസമയം സംഭവത്തിന് പിന്നിലൂടെ അജ്ഞാത സംഘത്തെ കണ്ടെത്താൻ പോലീസിനു കഴിഞ്ഞിട്ടില്ല. പ്രധാന റോഡുകളിൽ പോലീസ് പരിശോധന നടത്തുമ്പോഴാണ് ഒരു യുവതി ഓട്ടോറിക്ഷയിൽ കുട്ടിയെ ഉപേക്ഷിച്ച് കടന്നത്. കൊല്ലം ജില്ല കേന്ദ്രീകരിച്ചുള്ള ആളുകളാണ് ഓയൂരുള്ള അബിഗേൽ റെജിയെ തട്ടിക്കൊണ്ടു പോയതെന്ന നിഗമനത്തിലാണ് പൊലീസ്. സ്ഥലപരിചയമുള്ളതിനാലാണ് ഇവർക്ക് ഒളിച്ചു കടക്കാനായതെന്നും പൊലീസ് പറയുന്നു.

കേസിൽ ക്രിമിനൽ പശ്ചാത്തലമുള്ള ചിലർ പോലീസ് നിരീക്ഷണത്തിലാണ്. ചിലരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നുണ്ട്. കൊല്ലം ജില്ലയുടെ അതിർത്തികളിൽ പൊലീസ് നിരീക്ഷണം ശക്തമാക്കിയതിനാൽ സംഘം ജില്ല വിടാൻ സാധ്യതയില്ലെന്ന നിഗമനത്തിലാണ് പോലീസ്.

Related Articles

Latest Articles