Wednesday, May 15, 2024
spot_img

അമ്മയുടെ മുഖം വെട്ടി വികൃതമാക്കി! അച്ഛന്റെ കഴുത്തിലും നെഞ്ചിലും വെട്ടുകൾ: നടുക്കുന്ന കൊലപാതക വിവരം പോലീസില്‍ അറിയിച്ച ശേഷം മകന്‍ മുങ്ങി; അന്വേഷണം ശക്തമാക്കി പൊലീസ്

തൃശൂര്‍: അച്ഛനെയും അമ്മയെയും വെട്ടികൊന്ന വിവരം പോലീസിനെ അറിയിച്ചത് സ്വന്തം മകൻ. വെള്ളിക്കുരങ്ങരയിൽ നാടിനെ ഞെട്ടിച്ച കൊലപാതകം അരങ്ങേറിയത് ഇന്ന് രാവിലെ ആയിരുന്നു. ഇഞ്ചക്കുണ്ട് സ്വദേശി കുട്ടന്‍ (60), ഭാര്യ ചന്ദ്രിക (55) എന്നിവരാണ് കൊല്ലപ്പെട്ടത്.

ഇവരുടെ മകന്‍ അനീഷ് (30) കൊലപതകത്തിന് ശേഷം ഒളിവില്‍ പോകുകയായിരുന്നു. പിന്നില്‍ കുടുംബവഴക്കെന്നാണ് പറയുന്നത്. ഇയാള്‍ക്കായി പൊലീസ് തിരച്ചില്‍ തുടരുകയാണ്. സ്വത്തുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലയില്‍ കലാശിച്ചതെന്നാണ് സൂചന.

ഞായറാഴ്‌ച രാവിലെ വീടിന് പുറത്ത് റോഡിന് സമീപമുള്ള പുല്ല് ചെത്തുകയായിരുന്ന ഇരുവരെയും മകന്‍ വെട്ടുകത്തിയുമായെത്തി ആക്രമിക്കുകയായിരുന്നു എന്നാണ് വിവരം. അമ്മ ചന്ദ്രികയുടെ മുഖം വെട്ടി വികൃതമാക്കിയ നിലയിലായിരുന്നു. അച്ഛന്റെ കഴുത്തിനും നെഞ്ചത്തുമാണ് വെട്ടേറ്റത്. കൊലപാതകത്തിന് ശേഷം അനീഷ് ബൈക്കില്‍ കയറി സ്ഥലം വിട്ടു. ഇയാള്‍ തന്നെയാണ് പൊലീസിനെയും വിളിച്ച്‌ കൊലപാതകം അറിയിച്ചത്.

മകന്‍ ആക്രമിക്കാന്‍ തുടങ്ങിയതോടെ മാതാപിതാക്കള്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. റോഡിലാണ് മൃതദേഹങ്ങള്‍ കിടന്നിരുന്നത്. റബ്ബര്‍ ടാപ്പിങ് തൊഴിലാളിയാണ് കുട്ടന്‍. ഇവരുടെ മകള്‍ വിവാഹ മോചിതയാണ്. കുട്ടനും അനീഷും തമ്മിലെ തര്‍ക്കം പലപ്പോഴും പൊലീസിന് മുമ്ബിലും എത്തിയിരുന്നു. കൊലയ്ക്ക് പിന്നില്‍ എന്താണ് പ്രശ്നമെന്ന് അറിയില്ലെന്ന് നാട്ടുകാര്‍ പറയുന്നു. കൊലപാതക വിവരം നാട്ടുകാര്‍ വിളിച്ചു പറയുമുമ്ബ് തന്നെ പൊലീസ് അറിഞ്ഞിരുന്നു. 20 ഓളം വെട്ടുളാണ് അച്ഛന്റെ ശരീരത്തിലുള്ളത്. അനീഷിന്റെ ആക്രമണം കണ്ടെത്തിയ നാട്ടുകാര്‍ തടയാന്‍ ശ്രമിച്ചെങ്കിലും അവരെ തള്ളി മാറ്റി ആക്രമണം തുടരുകയായിരുന്നു.

അച്ഛനും അമ്മയും കൊല്ലപ്പെട്ടുവെന്ന് ഉറപ്പായ ശേഷം കീഴടങ്ങാന്‍ പോകുന്നുവെന്ന് പറഞ്ഞ് അനീഷ് മുങ്ങുകയായിരുന്നു. ഞായറാഴ്ച രാവിലെ ഒമ്ബത് മണിയോടെയായിരുന്നു സംഭവം. അനീഷും മാതാപിതാക്കളും തമ്മില്‍ വീട്ടില്‍ വഴക്കിടുന്നത് പതിവാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഞായറാഴ്ച രാവിലെ വീടിന് മുമ്ബില്‍ പുല്ലരിയുകയായിരുന്നു ദമ്ബതിമാര്‍. ഈ സമയത്താണ് മകന്‍ അനീഷ് ഇവിടേക്കെത്തിയത്. തുടര്‍ന്ന് മാതാപിതാക്കളുമായി ഇയാള്‍ വഴക്കിട്ടു. പിന്നാലെ വീടിനകത്തേക്ക് പോയ യുവാവ് വെട്ടുകത്തിയുമായി തിരികെവന്ന് മാതാപിതാക്കളെ ആക്രമിക്കുകയായിരുന്നു.

ഇതുവഴി വന്ന നാട്ടുകാരാണ് വീടിന് മുന്നില്‍ കൊല്ലപ്പെട്ട നിലയില്‍ കുട്ടനെയും ചന്ദ്രികയെയും കണ്ടെത്തിയത്. അനീഷിനെക്കൂടാതെ ഇവര്‍ക്ക് ഒരു മകള്‍ കൂടിയുണ്ട്. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. കൊല ചെയ്ത ശേഷം അനീഷ് ഒളിവില്‍ പോയിരിക്കുകയാണ്.

പ്രതി അനീഷിന്റെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ ഉള്‍പ്പടെ കേന്ദ്രീകരിച്ച്‌ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.ഇയാള്‍ ഉടന്‍ പിടിയിലാകുമെന്ന സൂചനയാണ് പൊലീസ് നല്‍കുന്നത്.

Related Articles

Latest Articles