മുംബൈ: പഞ്ചാബ്-മഹാരാഷ്ട്ര ബാങ്ക് തട്ടിപ്പിൽ വീണ്ടും അറസ്റ്റ്. ബാങ്കിന്റെ ഓഡിറ്റർമാരായ ജയേഷ് സംഘാനി, കേതൻ ലക്ദാവാല എന്നിവരെയാണ് തിങ്കളാഴ്ച അറസ്റ്റു ചെയ്തത്. മുംബൈ പോലീസിലെ സാമ്പത്തിക വിഭാഗമാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. ഇവരെ വിളിച്ചുവരുത്തി ചോദ്യം ചെയ്ത ശേഷം അറസ്റ്റ് ചെയ്യുകയായിരുന്നു . രണ്ടുപേരെയും ഇന്ന് കോടതിയൽ ഹാജരാക്കും.
8,880 കോടി രൂപയാണ് ബാങ്ക് പലർക്കായി വായ്പ നൽകിയിട്ടുള്ളത്. ഇതിൽ 6500 കോടിയും എച്ച്ഡിഐഎല്ലിന് മാത്രമായി വഴിവിട്ട് നൽകിയെന്നാണ് പോലീസിന്റെ കണ്ടെത്തൽ. ആകെ വായ്പയുടെ 20 ശതമാനം മാത്രമാണ് വായ്പ അനുവദിക്കാൻ പാടുള്ളു എന്ന വ്യവസ്ഥ മറികടന്നായിരുന്നു ഇത്. ഇത്രയും പണം കിട്ടാക്കടമായതോടെ ബാങ്ക് പ്രതിസന്ധിയിരുന്നു. ഇതോടെ ആർബിഐ ബാങ്കിനുമേൽ നിയന്ത്രണങ്ങളും ഏർപ്പെടുത്തി.