ദില്ലി: സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കേന്ദ്രമന്ത്രി (Rajeev Chandrasekhar) രാജീവ് ചന്ദ്രശേഖര്‍. ആലപ്പുഴയിൽ ഒബിസി (OBC Morcha) മോർച്ച സംസ്ഥാന സെക്രട്ടറിയെ വെട്ടിക്കൊലപ്പെടുത്തിയതില്‍ ദുഃഖം രേഖപ്പെടുത്തിക്കൊണ്ടായിരുന്നു പിണറായി സർക്കാരിനെതിരെ ഗുരുതര വിമർശനം ട്വീറ്റിലൂടെ അറിയിച്ചത്.
അദ്ദേഹത്തിന്റെ ട്വീറ്റ് ഇങ്ങനെ:
“രഞ്ജിത്ത് ശ്രീനിവാസന്‍റെ കൊലപാതകം പിണറായി വിജയന് ഉണര്‍ന്ന് പ്രവര്‍ത്തിക്കാനുള്ള സന്ദേശമാണ് നല്‍കുന്നത്. അല്ലാതെ അക്രമി സംഘങ്ങള്‍ക്ക് കേരളം സുരക്ഷിത താവളം ആക്കുന്നതിനല്ലെന്നും രാജീവ് ചന്ദ്രശേഖര്‍ ട്വീറ്റില്‍ പറയുന്നു.
അതേസമയം ആലപ്പുഴയിൽ ഇന്ന് രാവിലെയാണ് ഒരു സംഘം വീട്ടിലെത്തി രഞ്ജിത്തിനെ വെട്ടിക്കൊലപ്പെടുത്തിയത്. ആലപ്പുഴ നഗരഭാഗമായ വെള്ളകിണറിലാണ് ആക്രമണം ഉണ്ടായത്. നേരത്തെ ഒബിസി മോര്‍ച്ച ആലപ്പുഴ ജില്ല സെക്രട്ടറിയായിരുന്നു രഞ്ജിത്ത് ശ്രീനിവാസന്‍. നാല്‍പ്പത് വയസായിരുന്നു. ഇദ്ദേഹം ആലപ്പുഴ കോടതിയില്‍ അഭിഭാഷകനാണ്. അടുത്തിടെ രൂപീകരിച്ച ഒബിസി സംസ്ഥാന കമ്മിറ്റിയിലാണ് ഇദ്ദേഹം സെക്രട്ടറിയായത്. നേരത്തെ ബിജെപിക്കായി നിയമസഭ തെരഞ്ഞെടുപ്പില്‍ രഞ്ജിത്ത് ശ്രീനിവാസന്‍ മത്സരിച്ചിട്ടുണ്ട്.