ലഖ്നൗ: ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ പാർട്ടി സീറ്റ് ലഭിക്കാത്തതിൻ്റെ പേരിൽ പൊട്ടിക്കരയുന്ന ബിഎസ്പി നേതാവ്. അവര്‍ തന്നെ കോമാളിയാക്കിയെന്നും ഇത്തരത്തില്‍ നടക്കുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ലെന്നും ബിഎസ്പി നേതാവ് അര്‍ഷാദ് റാണ മാധ്യമങ്ങളോട് പറഞ്ഞു.
തനിക്ക് തെരഞ്ഞെടുപ്പിൽ സീറ്റ് നൽകുമെന്ന് പാര്‍ട്ടി ഉറപ്പു നൽകിയിരുന്നുവെന്നും എന്നാൽ ഇത് മറ്റൊള്‍ക്ക് നൽകിയെന്നുമാണ് ഇദ്ദേഹത്തിൻ്റെ ആരോപണം. ഇദ്ദേഹം വൈകാരികമായി പ്രതികരിക്കുന്നതിൻ്റെ വീഡിയോ ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്. നേതാക്കൾ 50 ലക്ഷം രൂപ ചോദിച്ചുവെന്നും ഇതിനോടകം തന്നെ താന്‍ നാലര ലക്ഷം നൽകിയെന്നും അര്‍ഷദ് റാണ പറയുന്നു. നിരാശനായ റാണ എന്താണ് സംഭവിച്ചതെന്ന് വിവരിച്ചുകൊണ്ട് ഫേസ്ബുക്കില്‍ ഒരു നീണ്ട പോസ്റ്റും ഇട്ടിട്ടുണ്ട്. ജീവിതം അവസാനിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തിയിട്ടുണ്ട്.