Friday, May 24, 2024
spot_img

ഹമാസിന്റേത് ഭീകരാക്രമണമെന്ന് യുഎസ് മുസ്ലീം പ്രതിനിധി ഇൽഹാൻ ഒമർ; കൊന്ന് നരകത്തിലെത്തിക്കുമെന്ന ഭീഷണിയുമായി ഭീകരർ

വാഷിംഗ്ടൺ: ഹമാസിന്റെ ഭീകരാക്രമണത്തിനെതിരെ ശബ്ദമുയർത്തിയ യുഎസ് മുസ്ലീം പ്രതിനിധിക്ക് വധഭീഷണി. തനിക്ക് വധഭീഷണി നേരിടുന്നുണ്ടെന്നും തന്റെ കുടുംബത്തിന്റെ സുരക്ഷയെക്കുറിച്ച് തനിക്ക് ഭയമുണ്ടെന്നും യുഎസ് മുസ്ലീം പ്രതിനിധി ഇൽഹാൻ ഒമർ പറഞ്ഞു. ഇസ്രായേലിനെതിരായ ഹമാസിന്റെ ആക്രമണത്തെ ഇൽഹാൻ ഒമർ അപലപിച്ചിരുന്നു . അതിനു പിന്നാലെയാണ് ഇൽഹാൻ ഒമറിനെതിരെ ഭീഷണികൾ ഉയർന്നത് .

അന്നുമുതൽ, ഒമറിന് “രാജ്യദ്രോഹി”, “ഭീകരവാദി” എന്ന് വിളിക്കുന്ന വോയ്‌സ്‌മെയിലുകൾ ലഭിച്ചു . കൊന്ന് നരകത്തിലെത്തിക്കുമെന്നും , ഇൽഹാറിന്റെ വിലാസം “ബലാത്സംഗം ചെയ്യുന്നവർക്ക്” നൽകിയിട്ടുണ്ടെന്നും, ഇൽഹാറിനെയും മക്കളെയും ചിലർ ഭീഷണി മുഴക്കി. മുസ്ലീം ഭീകരർക്കെതിരെ നടപടി സ്വീകരിക്കുന്നതിനാൽ യുഎസിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്ത ചടങ്ങ് ബഹിഷ്‌കരിക്കുമെന്ന് പറഞ്ഞ വ്യക്തിയാണ് ഇൽഹാൻ.

Related Articles

Latest Articles