ഉത്തർപ്രദേശ്: ഉത്തർപ്രദേശിൽ മിഠായി കഴിച്ച് നാല് കുട്ടികള്‍ മരിച്ച സംഭവത്തിൽ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അന്വേഷണത്തിന് ഉത്തരവിട്ടു. രണ്ടു പെണ്‍കുട്ടികളും രണ്ട് ആണ്‍കുട്ടികളുമാണ് മരിച്ചത്. ഖുഷി നഗറിലാണ് സംഭവം.
വിഷം കലര്‍ന്ന മിഠായിയാണ് കുട്ടികള്‍ കഴിച്ചതെന്ന് രക്ഷിതാക്കള്‍ പറഞ്ഞു. കുട്ടികള്‍ വീടിന് മുന്നില്‍ ആരോ കൊണ്ടുവെച്ച മിഠായി എടുത്ത് കഴിക്കുകയായിരുന്നു. മാത്രമല്ല മിഠായിക്കൊപ്പം നാണയത്തുട്ടുകളും കണ്ടെത്തിയതായി വീട്ടുകാര്‍ പറയുന്നു.
എന്നാൽ മിഠയി കഴിച്ചതിന് ശേഷം ശാരീരിക അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് കുട്ടികളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അതേസമയം മരിച്ചവരില്‍ മൂന്ന് പേര്‍ ഒരു കുടുംബത്തിലെ അംഗങ്ങളാണ്. സംഭവത്തിൽ ഭക്ഷ്യസുരക്ഷാവകുപ്പും ഫോറന്‍സിക് വിദഗ്ധരും സംഭവത്തില്‍ പരിശോധന നടത്തി.
ഇതിനു പിന്നാലെയാണ് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അന്വേഷണത്തിന് ഉത്തരവിട്ടത്. കൂടാതെ കുടുംബത്തിന് വേണ്ട സഹായങ്ങള്‍ നല്‍കാനും മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി. സംഭവത്തിന് പിന്നില്‍ മന്ത്രവാദമാണോയെന്ന് സംശയിക്കുന്നതായി ഖുഷി നഗര്‍ പൊലീസ് സൂപ്രണ്ട് അറിയിച്ചു.