തിരുവനന്തപുരം: കേരളത്തിൽ വർധിച്ചു വരുന്ന ജിഹാദി പ്രവർത്തനങ്ങളിൽ സർക്കാർ അവലംഭിക്കുന്ന നിഷ്‌ക്രിയത്വവും നിസ്സംഗതയും ഹിന്ദു സമൂഹം വളരെ ഗൗരവത്തോടെയാണ് കാണുന്നതെന്ന് വിശ്വ ഹിന്ദു പരിഷത്ത്. പാകിസ്ഥാൻ അടക്കമുള്ള ഇസ്ലാമിക രാജ്യങ്ങളിൽ നിന്നും കേരളത്തിലെത്തിക്കുന്ന മയക്കു മരുന്ന് മാഫിയ സംഘങ്ങളെ മുസ്ലിം ഭീകരവാദികളാണ് നിയന്ത്രിക്കുന്നത് എന്നും വിശ്വ ഹിന്ദു പരിഷത്ത് പുറത്തിറക്കിയ വാർത്താകുറിപ്പിൽ വ്യക്തമാക്കുന്നു.
നർക്കോട്ടിക് ജിഹാദ് അഭിവന്ദ്യനായ പാലാ ബിഷപ്പ് ശ്രീ കല്ലറങ്ങാട്ട് പിതാവിന്റെ ഭാവനാ സൃഷ്ടിയല്ല മറിച്ച് പച്ചയായ പരമാർഥമാണെന്നും, തന്റെ ഇടവക അംഗങ്ങളോട് തനിക്ക് ബോധ്യമുള്ള നഗ്ന സത്യങ്ങൾ തുറന്നു പറയാൻ അവകാശം സഭാദ്ധ്യക്ഷന് ഉണ്ടെന്നും വി എച്ച് പി വ്യക്തമാക്കി. അഭിവന്ദ്യ പിതാവിനെ അപമാനിച്ചും അവഹേളിച്ചും സൈബർ ആക്രമണം നടത്തുകയും പ്രതികരിക്കുന്നവരുടെ വായടപ്പിക്കാൻ ശ്രമിക്കുകയും ചെയ്യുന്ന ഭീകരന്മാർക്കെതിരെ നടപടി എടുക്കാൻ സർക്കാർ തയ്യാറാവാത്തത് അപലപനീയമാന്നെന്ന് വി എച്ച് പി വ്യക്തമാക്കി.
ലവ് ജിഹാദ് ,സെക്സ് ജിഹാദ്, ലാൻഡ് ജിഹാദ്, നർകോട്ടിക് ജിഹാദ്, സാമ്പത്തിക ജിഹാദ് ,ഹലാൽ ജിഹാദ് അടക്കം ഉള്ള എല്ലാ ജിഹാദി പ്രവർത്തനങ്ങളും അന്വേഷിച്ചു നടപടി സ്വീകരിക്കുന്നതിൽ സംസ്ഥാന സർക്കാർ ദയനീയ പരാജയമാണെന്ന് വിശ്വ ഹിന്ദു പരിഷദ് അഭിപ്രായപ്പെട്ടു. ഈ സാഹചര്യത്തിൽ രാജ്യ ദ്രോഹികളെ നിലക്ക് നിർത്താൻ, നിയമ നടപടികൾ സ്വീകരിക്കുന്നതിന് നിഷ്പക്ഷ കേന്ദ്ര അന്വേഷണ ഏജൻസികളെ നിയോഗിച്ച് കേരളത്തെ രക്ഷിക്കണമെന്ന് കേന്ദ്ര സർക്കാരിനോട് വി എച്ച് പി ആവശ്യപ്പെട്ടു.
ലബനോൻ എന്ന് ക്രിസ്ത്യൻ രാജ്യത്തെ നർകോട്ടിക് ജിഹാദ് ഉപയോഗിച്ച എങ്ങനെ ഇസ്ലാംവത്കരിച്ചു എന്നത് തന്നെ നർകോട്ടിക് ജിഹാദ് ഉണ്ട് എന്നതിന്റെ പ്രത്യക്ഷ തെളിവാണ് എന്ന് വി എച്ച് പി കൂട്ടിച്ചേർത്തു.