ഇരിങ്ങാലക്കുട: തൃശ്ശൂരിൽ ഭർത്താവിനെ തലയ്‌ക്കടിച്ച് കൊന്ന കേസിൽ ഭാര്യ അറസ്റ്റിൽ. കരൂപ്പടന്നയിൽ ഗൃഹനാഥനെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവമാണ് കൊലപാതകമാണെന്ന് പോലീസ് കണ്ടെത്തിയിരിക്കുന്നത്. സംഭവത്തിൽ ഇയാളുടെ ഭാര്യ സുഹറ(56)യെ പോലീസ് അറസ്റ്റ് ചെയ്തു. കരൂപ്പടന്ന മേപ്പുറത്ത് അലിയെയാണ് (65) കഴിഞ്ഞ വെള്ളിയാഴ്ച പുലർച്ചെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. എന്നാൽ അലി കുളിമുറിയിൽ തലയടിച്ചു വീണതെന്നാണ് സുഹ്‌റ ആദ്യം പോലീസിന് മൊഴി നൽകിയത്. പിന്നീട് ചോദ്യം ചെയ്യലിൽ കുറ്റസമ്മതം നടത്തുകയായിരുന്നു.
അതേസമയം സംഭവം നടക്കുമ്പോൾ സുഹറ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഇതിൽ പോലീസിന് നേരത്തെ സംശയമുണ്ടായിരുന്നു. തുടർന്ന് റൂറൽ പോലീസ് മേധാവി പി.ജി. പൂങ്കുഴലി, ഡിവൈഎസ്‌പി ബാബു കെ. തോമസ്, ഇൻസ്‌പെക്ടർ എസ്‌പി. സുധീരൻ എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം തുടങ്ങി. സുഹ്‌റ അടക്കമുള്ളവർ നിരീക്ഷണത്തിലായിരുന്നു. തെളിവുകൾ നിരത്തിയുള്ള പൊലീസിന്റെ ചോദ്യങ്ങൾക്ക് മുൻപിൻ സുഹറ കുറ്റം സമ്മതിക്കുകയായിരുന്നു. സംഭവ ദിവസം രാത്രി ഇരുവരും തമ്മിൽ വഴക്കുണ്ടാവുകയും തന്നെ അടിക്കാനായി അടുക്കളയിൽ നിന്ന് എടുത്ത മരത്തടി പിടിച്ചു വാങ്ങി അലിയുടെ തലയ്ക്ക് അടിക്കുകയായിരുന്നുവെന്നാണ് സുഹറ പോലീസിന് നൽകിയ മൊഴിയിൽ പറയുന്നത്.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona