സതാംപ്ടണ്‍: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന്‍റെ ആദ്യദിനം കനത്ത മഴ മൂലം ഉപേക്ഷിച്ചു. ടോസ് പോലും നടത്താനാവാതെയാണ് കളി ഉപേക്ഷിക്കുന്നതായി അംപയര്‍മാര്‍ പ്രഖ്യാപിച്ചത്. ഇന്ത്യന്‍ സമയം മൂന്നു മണിക്കായിരുന്നു ടോസ് നടക്കേണ്ടിയിരുന്നത്. എന്നാല്‍ മഴ തകര്‍ത്തുപെയ്തതോടെ ആദ്യ സെഷനിലെ കളി വേണ്ടെന്നു വച്ചു.
ഫൈനല്‍ നടക്കുന്ന അഞ്ചു ദിവസവും മഴ ഭീഷണിയുണ്ട്. റിസര്‍വ് ദിവസം ഉണ്ടെങ്കിലും അഞ്ചു ദിവസവും ഏറെ നേരം മഴയെ തുടര്‍ന്ന് മത്സരം നഷ്ടപ്പെടുന്നത് തിരിച്ചടിയാകും. ശക്തമായ ടീമിനെയാണ് ഇരുടീമുകളും ഫൈനലില്‍ കളിപ്പിക്കുന്നത്.
അന്തിമ ഇലവനെ ഇന്ത്യ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. മൂന്നു പേസര്‍മാരും രണ്ടു സ്പിന്നര്‍മാരുമടങ്ങുന്ന ടീം കോമ്പിനേഷനാണ് ഇന്ത്യ പരീക്ഷിക്കുന്നത്. അതേസമയം ഫൈനല്‍ സമനിലയില്‍ കലാശിക്കുകയാണെങ്കില്‍ ഇന്ത്യയും ന്യൂസിലാന്‍ഡും ലോക കിരീടം പങ്കുവയ്ക്കും.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്‌സിൻ എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona