അഞ്ചല്‍: സംസ്ഥാനത്ത് കൊറോണ വൈറസ് ബാധിതരുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുന്ന സാഹചര്യത്തില്‍ കൊറോണ രോഗികളെ താമസിപ്പിക്കുന്നതിനായി സ്വകര്യ ആശുപത്രിയിലെ പൂട്ടിക്കിടക്കുന്ന കെട്ടിടം വിട്ടുനൽകാൻ തയ്യാറാകാതിരുന്നതിനെത്തുടർന്ന് പൊലീസ് പൂട്ടുപൊളിച്ചു.കൊറോണ വാര്‍ഡാക്കി മാറ്റാന്‍ വിട്ടുനല്കണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കെട്ടിടം വിട്ടുനല്‍കാന്‍ ആശുപത്രി ഉടമ തയ്യാറായിരുന്നില്ല. ഇതോടെ രംഗം വഷളായി.
തുടർന്ന്,പൊലീസ് സ്ഥലത്തെത്തി പൂട്ട് പൊളിച്ച് കെട്ടിടം ഏറ്റെടുത്തു. കൊല്ലം അഞ്ചലിലാണ് സിനിമയെ വെല്ലുന്ന രംഗങ്ങള്‍ അരങ്ങേറിയത്. അതേസമയം കോഴിക്കോട് ജില്ലയില്‍ കൊറോണ ബാധിതര്‍ക്കായി പ്രത്യേക ആശുപത്രി തന്നെ ഒരുക്കും. ബീച്ച് ആശുപത്രിയാണ് കൊറോണ ആശുപത്രിയാക്കി മാറ്റുക. കാരിക്കോട് ജില്ലാ ആശുപത്രിയില്ലെ ഉപയോഗശൂന്യമായിരുന്ന ഏഴ് നില കെട്ടിടവും കോവിഡ് ആശുപത്രിയാക്കി മാറ്റിയിരുന്നു.