Friday, May 3, 2024
spot_img

മകന്‍ കോവിഡ് നിരീക്ഷണത്തിലിരിക്കേ മകളുടെ വിവാഹം നടത്തി മുസ്ലിം ലീഗ് വനിതാ നേതാവ്

മകന്‍ കോവിഡ് നിരീക്ഷണത്തിലിരിക്കേ സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദേശം ലംഘിച്ച് മകളുടെ വിവാഹം നടത്തിയെന്ന് പരാതി.മുസ്ലിം ലീഗ് വനിതാ നേതാവ് അഡ്വക്കേറ്റ് നൂര്‍ബിന റഷീദിനെതിരെയാണ് ആരോഗ്യവകുപ്പ് പരാതി നല്‍കിയത്.കോഴിക്കോട് സ്വദേശിയായ നൂര്‍ബീന, മുസ്ലിം വനിതാ ലീഗിന്റെ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയാണ്.മുന്‍ വനിതാ കമ്മീഷന്‍ അംഗവുമണിവര്‍.

അന്‍പതോളം പേരാണ് വിവാഹത്തില്‍ പങ്കെടുത്തത്. ആരോഗ്യവകുപ്പിന്റെ റിപ്പോര്‍ട്ടിന് പിന്നാലെ പോലിസ് നുര്‍ബീനയ്ക്കും മകനും എതിരെ കേസെടുത്തു.

മാര്‍ച്ച് 14 ന് അമേരിക്കയില്‍ നിന്നെത്തിയ മകന്‍ വീട്ടില്‍ നിരീക്ഷണത്തിലിരിക്കെയാണ് മാര്‍ച്ച് 21 ന് നൂര്‍ബിനയുടെ മകളുടെ കല്യാണം നടത്തിയത്.സ്വന്തം വീട്ടില്‍ വച്ച് തന്നെയായിരുന്നു വിവാഹം.നിരീക്ഷണത്തില്‍ ആയിട്ടും കല്യാണത്തില്‍ മകന്‍ പങ്കെടുത്തിരുന്നു.വിവാഹ ചടങ്ങില്‍ 50 പേരിലധികം പങ്കെടുക്കരുതെന്ന് സര്‍ക്കാരിന്റെ കര്‍ശന നിര്‍ദേശമുണ്ടായിരുന്നു. പക്ഷേ, ഇത് ലംഘിക്കപ്പെട്ടുവെന്നാണ് ആരോഗ്യ വകുപ്പ് കണ്ടെത്തിയിരിക്കുന്നത്.ഇവര്‍ക്കെതിരെ നിയമനടപടിയെടുക്കാന്‍ ആരോഗ്യ വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്.

Related Articles

Latest Articles