Wednesday, May 1, 2024
spot_img

യുവതയെ പ്രസംഗങ്ങള്‍കൊണ്ടും പ്രബോധനങ്ങള്‍കൊണ്ടും സ്വാധീനിച്ച ആത്മീയ ഗുരുവിന്റെ സ്മരണയ്ക്കായി നിർമ്മാണം. അൻപതിന്റെ നിറവിൽ കന്യാകുമാരി വിവേകാനന്ദ സ്മാരകം

തിരുവനന്തപുരം: കന്യാകുമാരി സാഗരസംഗമത്തിൽ വിശ്വമാനവനായ സ്വാമി വിവേകാനന്ദന്റെ സ്മരണയ്ക്കായി നിർമിച്ച ദേശീയസ്മാരകം 50 വയസ്സിലേക്ക്. സ്വാമി വിവേകാനന്ദൻ പ്രബോധിതനായ പാറയിൽ പിൽക്കാലത്ത് നിർമിച്ച സ്മാരകം 1970 സെപ്റ്റംബർ രണ്ടിനാണ് രാഷ്ട്രപതി വി.വി.ഗിരി രാജ്യത്തിനു സമർപ്പിച്ചത്. രണ്ടാഴ്ചയ്ക്കുശേഷം പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയും സ്മാരകം സന്ദർശിച്ചു.

വിവേകാനന്ദ സ്മാരകത്തിന്റെ സുവർണജൂബിലി ആഘോഷം ദേശവ്യാപകമായ പരിപാടിയോടെയാണ് വിവേകാനന്ദകേന്ദ്രം ആഘോഷിച്ചത്. ‘ഏകഭാരതം, വിജയീ ഭാരതം’ എന്നപേരിൽ ഒരുവർഷം നീളുന്ന ആഘോഷത്തിന്റെ ഉദ്ഘാടനം രാഷ്ട്രപതി രാംനാഥ് കോവിന്ദ് കഴിഞ്ഞ സെപ്റ്റംബർ ഒന്നിന് ഡൽഹിയിലാണു നിർവഹിച്ചത്.

പരിവ്രാജകനായി ആസേതുഹിമാചലം സഞ്ചരിച്ച സ്വാമി വിവേകാനന്ദൻ കന്യാകുമാരിയിൽ കടൽ നീന്തിക്കടന്നാണ് പാറയിലെത്തിയത്. 1892 ഡിസംബർ 25 മുതൽ 27 വരെ അദ്ദേഹം ഇവിടെ ധ്യാനനിരതനായിരുന്നു. ഇതിന് ഒരു കൊല്ലത്തിനുശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രസിദ്ധമായ ഷിക്കാഗോ പ്രസംഗം.

1962-ൽ സ്വാമിയുടെ ജന്മശതാബ്ദി ആഘോഷവേളയിലാണ് കന്യാകുമാരിയിൽ യുവതയെ പ്രസംഗങ്ങള്‍കൊണ്ടും പ്രബോധനങ്ങള്‍കൊണ്ടും സ്വാധീനിച്ച ആത്മീയ ഗുരുവിനായ്
സ്മാരകനിർമാണത്തെക്കുറിച്ച് ശ്രീരാമകൃഷ്ണാശ്രമത്തിന്റെ നേതൃത്വത്തിൽ നീക്കമുണ്ടായത്. ആർ.എസ്.എസ്. അധ്യക്ഷൻ ഗോൾവാൾക്കറുടെ പിന്തുണ ഇതിനുണ്ടായിരുന്നു. ആർ.എസ്.എസ്. സർകാര്യവാഹായിരുന്ന ഏകനാഥ റാനഡെയെ നിർമാണത്തിനായി ചുമതലപ്പെടുത്തി. മന്നത്ത് പദ്മനാഭൻ അധ്യക്ഷനായ സമിതിയാണ് തുടർന്നുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്.

Related Articles

Latest Articles