Thursday, May 2, 2024
spot_img

ഭക്ഷണം നൽകാത്തതിന് അമ്മയെ കൊലപ്പെടുത്തിയെന്നറിയിച്ച് 17 കാരൻ പോലീസിൽ കീഴടങ്ങി; എന്നാൽ കൊന്നത് ഭർത്താവ് തന്നെ! കേസിൽ പുതിയ വഴിത്തിരിവ്, ഞെട്ടൽ മാറാതെ പോലീസ്!!

ബെംഗളൂരു: ഭക്ഷണം നൽകാത്തതിന് അമ്മയെ കൊലപ്പെടുത്തിയെന്നറിയിച്ച് 17 കാരൻ പോലീസിൽ കീഴടങ്ങിയ കേസിൽ വഴിത്തിരിവ്. അച്ഛനും മകനും ചേർന്നാണ് അമ്മയെ കൊലപ്പെടുത്തിയതെന്ന് തെളിഞ്ഞു. പ്രായപൂർത്തിയായിട്ടില്ലെന്ന കാരണത്താൽ ശിക്ഷാ ഇളവ് ലഭിക്കുമെന്നതിനാൽ മകൻ കുറ്റം ഏറ്റെടുക്കുകയായിരുന്നെന്നും പോലീസ് കണ്ടെത്തി.

സ്വകാര്യ കമ്പനിയിലെ ജീവനക്കാരിയായ നേത്രയെ (40) കഴിഞ്ഞ രണ്ടിനാണ് ഭർത്താവ് ചന്ദ്രപ്പയും 17 വയസുകാരനായ മകനും ചേർന്ന് ഇരുമ്പുവടി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്. മറ്റൊരാളുമായി നേത്ര അടുപ്പത്തിലാണെന്ന് കണ്ടെത്തിയതിനെ തുടർന്നായിരുന്നു കൊലപാതകം. കൊലപാതകത്തിന് ഉപയോഗിച്ച ഇരുമ്പുവടിയിൽ നിന്ന് ചന്ദ്രപ്പയുടെ വിരലടയാളം ലഭിച്ചതോടെയാണ് സത്യാവസ്ഥ പുറത്തുവന്നത്.

പ്രഭാതഭക്ഷണം നൽകാത്തതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിനിടെ നേത്രയെ മകൻ ഇരുമ്പുവടി കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടത്തിയെന്നായിരുന്നു ആദ്യം പുറത്തുവന്ന വാർത്ത. കൊലപാതകത്തിന് ശേഷം മകൻ പോലീസ് സ്റ്റേഷനിലെത്തി സ്വയം കീഴടങ്ങുകയായിരുന്നു.

‘ഞാൻ എന്റെ അമ്മയെ കൊന്നു’ എന്ന് 17കാരൻ പോലീസ് സ്റ്റേഷനിലെത്തി പറഞ്ഞത് ഉദ്യോഗസ്ഥരെയും ഞെട്ടിച്ചു. ചോദ്യം ചെയ്യലിൽ, അമ്മ തന്നെ നന്നായി പരിപാലിക്കുകയോ ഭക്ഷണം നൽകുകയോ ചെയ്തില്ലെന്നാണ് പതിനേഴുകാരൻ പോലീസിനോട് പറഞ്ഞത്. എന്നാൽ കൂടുതൽ അന്വേഷണത്തിലാണ് അച്ഛന്റെ പങ്കും പുറത്തുവന്നത്.

Related Articles

Latest Articles