Monday, May 27, 2024
spot_img

അഫ്‌ഗാനിസ്ഥാനിൽ താലിബാന്റെ കൊടുംക്രൂരത; 22 സൈനികരെ ക്രൂര‌മായി കൊലപ്പെടുത്തി; ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്ത്

കാബൂൾ: അഫ്‌ഗാനിസ്ഥാനിൽ താലിബാന്റെ കാെടുംക്രൂരതയുടെ ദൃശ്യങ്ങൾ പുറത്ത്. നിരായുധരായി കീഴങ്ങിയ 22 സൈനികരെ ക്രൂരമായി കൊലപ്പെടുത്തുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. തെരുവിൽ വച്ച് പരസ്യമായാണ് വെടിവച്ചും സ്ഫോടക വസ്തുക്കൾ ഉപയോഗിച്ചും കൂട്ടക്കൊല നടത്തിയത്. സ്‌ഫോടക വസ്തുക്കൾ ഉപയോഗിച്ചും വെടിവെച്ചുമാണ് കമാൻഡോകളെ താലിബാൻ ഭീകരർ കൊലപ്പെടുത്തിയത്.

ഫരിയാബ് പ്രവിശ്യയിലാണ് ദാരുണ സംഭവം നടന്നത്. തോക്കുകളുമായി നടക്കുന്ന താലിബാൻ ഭീകരെ വീഡിയോയിൽ കാണാം. ഉടൻ തന്നെ അഫ്ഗാൻ കമാൻഡോകളോട് കീഴടങ്ങാൻ നിർദ്ദേശം നൽകിക്കൊണ്ട് സൈന്യം കെട്ടിടത്തിനുള്ളിൽ നിന്നും പുറത്തുവരുന്നതും വീഡിയോയിലുണ്ട്. കഴിഞ്ഞമാസം പതിനാറിന് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങളാണ് ഇതെന്നാണ് സൂചന.

അതേസമയം ഓഗസ്റ്റ് 30ഓടെ യുഎസ് സൈന്യം അഫ്ഘാനിസ്ഥാന്‍ വിടുമെന്ന് ജോ ബൈഡന്‍ ഭരണകൂടം നേരത്തെ തന്നെ അറിയിച്ചിട്ടുണ്ട്. കാബൂളിലെ യുഎസ് എംബസിക്ക് സുരക്ഷയൊരുക്കുന്ന 650 സൈനികര്‍ മാത്രമാവും ഇതിന് ശേഷം രാജ്യത്ത് അവശേഷിക്കുക.

Related Articles

Latest Articles