മുംബൈ: കാമുകിയുടെ കുഞ്ഞ് പാലിന് വേണ്ടി കരഞ്ഞു. ഇതിൽ പ്രകോപിതനായ യുവാവ് കുഞ്ഞിനെ ക്രൂരമായി കൊലപ്പെടുത്തി. ഭര്‍ത്താവില്‍ നിന്നും വേര്‍പിരിഞ്ഞ് കാമുകനൊപ്പം താമസിക്കുകയായിരുന്ന 22 കാരിയുടെ കുഞ്ഞാണ് കാമുകന്റെ ക്രൂരതയ്ക്ക് ഇരയായത്. കൊലക്കുറ്റത്തിന് 21കാരനായ കാമുകനെ ഭയന്ദര്‍ പോലീസ് അറസ്റ്റ് ചെയ്തു.
കാറ്ററിംഗ് സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന യുവതി ജോലി സംബന്ധമായ ആവശ്യത്തിനായി വീട്ടില്‍ നിന്നും പുറത്ത് പോയിരിക്കുകയായിരുന്നു. കുഞ്ഞിനെ കാമുകനെ ഏല്‍പ്പിച്ചിട്ടാണ് യുവതി വീട്ടില്‍ നിന്നും പുറത്തേയ്ക്ക് പോയത്.
തുടർന്ന് കുറച്ച് കഴിഞ്ഞപ്പോള്‍ കുഞ്ഞ് നിലത്ത് വീണെന്നും വേഗം ആശുപത്രിയിലേക്കെത്തണമെന്നും ആവശ്യപ്പെട്ട് പ്രതി യുവതിയോട് പറഞ്ഞു. തുടര്‍ന്ന് യുവതി ആശുപത്രിയില്‍ എത്തിയെങ്കിലും കുഞ്ഞ് മരണപ്പെട്ടിരുന്നു.
എന്നാൽ സംശയം തോന്നിയ ആശുപത്രി അധികൃതര്‍ പോലീസില്‍ വിവരം അറിയിക്കുകയും, ഉദ്യോഗസ്ഥര്‍ യുവതിയുടെ കാമുകനെ ചോദ്യം ചെയ്യുകയുമായിരുന്നു. ശ്വാസംമുട്ടല്‍ മൂലമാണ് കുട്ടി മരണപ്പെട്ടതെന്നാണ് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. കുഞ്ഞ് കരഞ്ഞതാണ് പ്രകോപനത്തിന് കാരണമെന്ന് യുവതിയുടെ കാമുകന്‍ മൊഴി നല്‍കി.