തിരുവനന്തപുരം: 50-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാര സമര്‍പ്പണം ഇന്ന് നടക്കും. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് വൈകിട്ട് ആറിന് ടാഗോര്‍ തീയറ്ററിലാണ് ചടങ്ങുകള്‍ നടക്കുന്നത്. അതേസമയം അവാര്‍ഡ് ജേതാക്കള്‍ക്കും പ്രത്യേക ക്ഷണിതാക്കള്‍ക്കും മാത്രമേ പ്രവേശനം അനുവദിക്കുകയുളളൂ. സാംസ്കാരിക വകുപ്പ് മന്ത്രി എ.കെ. ബാലന്റെ അധ്യക്ഷതയില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന് ചടങ്ങ് ഉദ്ഘാടനം ചെയ്ത് പുരസ്കാരങ്ങള്‍ കൈമാറും.
സുരാജ് വെഞ്ഞാറമൂടിനെയും, കനി കുസൃതിയെയുമാണ് മികച്ച നടീനടന്മാരായി തെരഞ്ഞെടുത്തത്. ലിജോ ജോസ് പെല്ലിശേരിക്കാണ് മികച്ച സംവിധായകനുള്ള പുരസ്കാരം. ചടങ്ങിൽ കേരള സർക്കാരിന്റെ പരമോന്നത ചലച്ചിത്ര പുരസ്കാരമായ ജെ.സി. ഡാനിയേൽ അവാർഡ് സംവിധായകൻ ഹരിഹരന് നൽകും. ചടങ്ങില്‍ മന്ത്രിമാരായ കെ. കൃഷ്ണൻകുട്ടി, രാമചന്ദ്രൻ കടന്നപ്പള്ളി, എ.കെ. ശശീന്ദ്രൻ, വി.എസ്. സുനിൽകുമാർ തുടങ്ങി നിരവധി പേര് പങ്കെടുക്കും.