ശബരിമല: തിരുവാഭരണത്തെ അനുഗമിച്ച പന്തളം രാജ പ്രതിനിധി മൂലം നാൾ ശങ്കർവർമ്മക്ക് സന്നിധാനത്ത് ആചാരവിധി പ്രകാരം വൻ സ്വീകരണം നൽകി. 19ന് ഗുരുതി കഴിഞ്ഞു രാജ പ്രതിനിധിക്ക് മാത്രമായി 20 ന് ദർശനം അനുവദിക്കും.
അതിനുശേഷം ക്ഷേത്ര നട അടച്ച ശേഷം താക്കോലുമായി മേല്‍ശാന്തി പതിനെട്ടാംപടിയുടെ താഴെയെത്തി രാജ പ്രതിനിധിക്ക് താക്കോലും ക്ഷേത്ര നട വരവിന്റെ പണക്കിഴിയും കൈമാറും. അത് ഏറ്റുവാങ്ങിയ ശേഷം രാജപ്രതിനിധി പണക്കിഴി അടുത്ത ഒരു വര്‍ഷത്തേക്കുള്ള ക്ഷേത്ര ചെലവുകള്‍ക്കായി മേല്‍ശാന്തിക്ക് തിരികെ നല്‍കും. ഇതോടെയാണ് മണ്ഡല മകരവിളക്ക് തീർത്ഥാടന കാലത്തെ ആചാര പ്രകാരമുള്ള ചടങ്ങുകളും പൂര്‍ത്തിയാവുക.