കൊച്ചി: തെരെഞ്ഞെടുപ്പ് ചൂടിൽ ആവേശം കൊള്ളുന്ന തൃക്കാക്കരയിൽ ഇന്ന് കൊട്ടിക്കലാശം. ഒരു മാസത്തോളം നീണ്ട പ്രചാരണത്തിന്റെ അവസാന ദിനങ്ങൾ ആവേശമാക്കാനൊരുങ്ങുകയാണ് മുന്നണികൾ. സ്ഥാനാർഥികൾ രാവിലെ മുതൽ റോഡ് ഷോയിൽ ഇറങ്ങിക്കഴിഞ്ഞു. അതേസമയം ഇന്ന് പി സി ജോർജ്ജ് തൃക്കാക്കരയിലെത്തി എൻഡി എ സ്ഥാനാർഥിയായ എ എൻ രാധാകൃഷ്ണന് വേണ്ടി പ്രചാരണത്തിന് ഇറങ്ങി.
ഇടത് സ്ഥാനാര്‍ഥിയുടെ വ്യാജ വീഡിയോ വിവാദം അവസാന ഘട്ടത്തിലും ആളിക്കത്തിക്കാന്‍ തന്നെയാണ് സിപിഎം ശ്രമിച്ചു കൊണ്ടിരിക്കുന്നത്. എന്നാൽ വീഡിയോ വിവാദത്തിൽ അറസ്റ്റിലായ രണ്ട് പേർ സിപിഎമ്മുകാരാണെന്നതും ജില്ലാ സെക്രട്ടറിയുടെ കട്ടിലിനടിയിൽ കാമറ വെച്ച നേതാക്കളാണ് കോൺഗ്രസിനെ വിമർശിക്കുന്നതെന്നും പ്രതിപക്ഷനേതാവ് സിപിഎമ്മിന് മറുപടി നൽകിയിരുന്നു.
ഇന്നലെ തൃക്കാക്കരയിലെത്തിയ സുരേഷ് ഗോപി എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ജോ ജോസഫിന്റേതെന്ന പേരില്‍ ഇറങ്ങിയ വ്യാജ വീഡിയോ എല്‍.ഡി.എഫിന്റെ നാടകമാണെന്ന് വ്യക്തമാക്കി. ജയിക്കാന്‍ എല്‍.ഡി.എഫ് എന്തുപണിയും ചെയ്യുമെന്നും അതൊക്കെ നാട്ടുകാര്‍ക്ക് അറിയാമെന്നും അദ്ദേഹം പറഞ്ഞു. പ്രമുഖ മാധ്യമങ്ങളോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.