ഉത്തർപ്രദേശ് : ഡിയോറിയയിൽ ഇരുനില കെട്ടിടത്തിന്റെ മേൽക്കൂര തകർന്ന് മൂന്ന് പേർ മരിച്ചു. മരിച്ച മൂന്ന് പേരും കെട്ടിടത്തിൽ താമസിച്ചിരുന്ന കുടുംബത്തിലെ അംഗങ്ങളാണെന്ന് പോലീസ് പറഞ്ഞു.
ദിലീപ് (35), ചാന്ദ്‌നി (30), ഇവരുടെ രണ്ടുവയസ്സുള്ള മകൾ എന്നിവരാണ് മരിച്ചത്. ഇവരുടെ മൃതദേഹം കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾക്കടിയിൽ നിന്ന് പുറത്തെടുത്തു .
അധികൃതർ സ്ഥലത്തെത്തി സമീപത്തെ വീടുകളെ ഒഴിപ്പിച്ചു. എങ്ങനെയാണ് മേൽക്കൂര തകർന്നതെന്ന് പോലീസ് അന്വേഷിക്കുന്നുണ്ടെന്ന് പോലീസ് സൂപ്രണ്ട് (എസ്പി) സങ്കൽപ് ശർമ്മ പറഞ്ഞു.
കഴിഞ്ഞ രണ്ട് മൂന്ന് ദിവസമായി പ്രദേശത്ത് കനത്ത മഴയാണ്.
അതേസമയം, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് അനുശോചനം രേഖപ്പെടുത്തുകയും മരിച്ചവരുടെ കുടുംബങ്ങൾക്ക് 4 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിക്കുകയും ചെയ്തു. ദുരിതാശ്വാസ നിധിയിൽ നിന്ന് തുക നൽകാൻ യോഗി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. ജില്ലാ മജിസ്‌ട്രേറ്റിനോടും മുതിർന്ന പോലീസ് ഉദ്യോഗസ്ഥരോടും ഉടൻ സംഭവസ്ഥലത്തെത്താനും ആവശ്യപ്പെട്ടു.