പാലക്കാട്:സമൂഹമാധ്യമം വഴി പ്രണയത്തിലായ പെൺകുട്ടിയെ ലോഡ്ജില്‍ കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ.ഭീമനാട് വടശ്ശേരിപുരം കൊടക്കാട് തൊയ്യോട്ട് പുരയ്ക്കലില്‍ സല്‍മാനുള്‍ ഫാരിസിനെ (23) ആണ് നോര്‍ത്ത് പോലീസ് അറസ്റ്റ് ചെയ്തത്. വയനാട് സ്വദേശിനിയെയാണ് യുവാവ് പീഡനത്തിന് ഇരയാക്കിയത്.
നവംബർ 24നാണ് കുട്ടിയുടെ ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ കേസെടുത്തത്. സല്‍മാനുള്‍ ഫീരിസ് തന്‍റെ വിലാസം പോലും മറച്ചുവെച്ചാണ് പെണ്‍കുട്ടിയുമായി അടുപ്പത്തിലായത്. കേസെടുത്തെങ്കിലും ഇയാളെക്കുറിച്ച് വിവരം ലഭിക്കാതായതോടെ പോലീസും കുഴഞ്ഞു. പിന്നീട് സമൂഹമാധ്യമത്തിലെ അക്കൗണ്ട് വഴിയാണ് പൂര്‍ണ്ണ വിലാസം പൊലീസ് കണ്ടെത്തിയത്.
പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പരാതി നല്‍കിയത് അറിഞ്ഞയുടന്‍ പ്രതി തമിഴ്നാട്ടിലേക്ക് മുങ്ങി. ഇതിനിടെയാണ് എസ് ഐ ആര്‍.സുജിത്ത് കുമാര്‍, സീനിയര്‍ സിപിഒ വി.ബിജു, എം. കലാധരന്‍, സിപിഒ അബ്ദുള്‍ സത്താര്‍, പി. മണികണ്ഠദാസ്, ആര്‍.രഘു, സ്റ്റേറ്റ് സെപ്ഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥന്‍ എ. സഹദ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. പ്രതിയെ കോടതി റിമാന്‍റഡ് ചെയ്തു.