പാറശാല: ഗ്രീഷ്മ കഷായത്തിൽ വിഷം കലർത്തി തന്നെ ചതിച്ചുവെന്നും താൻ മരിച്ചുപോകുമെന്നും ഐസിയുവിൽവച്ച് ബന്ധുവിനോട് ഷാരോൺ രാജ് കരഞ്ഞു പറഞ്ഞതായി കുറ്റപത്രം. പാറശാല ഷാരോൺ വധക്കേസിൽ നെയ്യാറ്റിൻകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ ജില്ലാ ക്രൈംബ്രാഞ്ച് സമർപിച്ച കുറ്റപത്രമാണിത്.
പലതവണ ഗ്രീഷ്മയും ഷാരോണും തമ്മിൽ ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടിട്ടുണ്ട്. ഷാരോണിന് കീടനാശിനി കലർത്തിയ കഷായം ഗ്രീഷ്മ നൽകിയത് 2022 ഒക്ടോബർ 14ന് ആയിരുന്നു. അന്ന് രാവിലെ 7.35 മുതൽ ലൈംഗിക ബന്ധത്തിനായി ഷാരോണിനെ വീട്ടിലേക്കു വരാൻ ഗ്രീഷ്മ നിർബന്ധിച്ചതായും കുറ്റപത്രത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. 13ന് രാത്രി ഒരു മണിക്കൂർ 7 മിനിട്ടാണ് ഷാരോണും ഗ്രീഷ്മയും സെക്സ് ചാറ്റ് നടത്തിയത്. 14ന് രാവിലെ ശാരീരിക ബന്ധകത്തിലേർപ്പെടാമെന്ന് ഫോണിലൂടെയും ചാറ്റിലൂടെയും പലതവണ ഗ്രീഷ്മ പറഞ്ഞു. അതുകൊണ്ടാണ് വീട്ടിൽ പോയതെന്നാണ് ഷാരോൺ ബന്ധുവിനോട് പറഞ്ഞത്.