ഒന്നിച്ച് ജീവിക്കാൻ തടസ്സമാകുമെന്ന് കരുതി അമ്മയും കാമുകനും ചേർന്ന് 11 മാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തി. സംഭവത്തിൽ തമിഴ്നാട് സ്വദേശികളായ പ്രതികളെ തിരൂർ പോലീസ് കസ്റ്റഡിയിലെടുത്തു. മൂന്നു മാസം മുൻപാണു അരും കൊല നടന്നതെന്ന് നിഗമനം. ഭർത്താവിനെ ഉപേക്ഷിച്ച് മൂന്നു മാസം മുൻപാണ് യുവതി തിരൂരിലെത്തിയത്. കുഞ്ഞിനേയും യുവതിയെയും കാണാതായതോടെ കുഞ്ഞിനേയും കൊണ്ടാണ് യുവതി പോയത് എന്നാണ് വീട്ടുകാർ കരുതിയിരുന്നത്.
കഴിഞ്ഞ ദിവസം ബന്ധുക്കളിലൊരാൾ ഇവരെ യാദൃശ്ചികമായി കണ്ടതാണ് വഴിത്തിരിവായത്. കുട്ടി ഇവരുടെ കൂടെയില്ലാത്തത് ശ്രദ്ധിച്ച അവർ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. പ്രതികളെ തിരൂർ പോലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്യുകയാണ്. കൊലപാതകത്തിൽ യുവതിയുടെ കാമുകന്റെ പിതാവിനും മാതാവിനും പങ്കുണ്ടെന്നാണ് സംശയം. ഇവരെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്