എടത്വ: സംസ്‌ഥാനത്ത് മിണ്ടാപ്രാണികളോടുള്ള ക്രൂരതകൾ തുടർക്കഥയാകുന്നു. ആലപ്പുഴയിൽ (Alappuzha) ഒന്നരവയസ്സുള്ള പോത്തിന് നേരെ സാമൂഹിക വിരുദ്ധരുടെ ക്രൂരത. പോത്തിന്റെ ചെവികള്‍ അറുത്തുമാറ്റുകയും വയറ്റില്‍ കത്തി കുത്തിയിറക്കി പരിക്കേല്‍പ്പിച്ചതായുമാണ് പരാതി ഉയർന്നിരിക്കുന്നത്. തകഴിയിലെ ചിറയകം വടക്കേമണ്ണട രാഹുല്‍ വളര്‍ത്തുന്ന പോത്തിനെയാണ് ആക്രമിച്ചത്.
പുരയിടത്തില്‍ കെട്ടിയിട്ട പോത്തിനെയാണ് ബുധനാഴ്ത രാത്രി ആക്രമിച്ച നിലയില്‍ കണ്ടെത്തിയത്.
രാഹുലിന്റെ വീടിന് സമീപത്തെ 60ല്‍ ഷാപ്പിന്റെ സമീപത്തെ പുരയിടത്തിലാണ് പോത്തിനെ കെട്ടിയിരുന്നത്. എന്നാൽ വ്യാഴാഴ്ച രാവിലെയാണ് മാരകമായ പരിക്കേറ്റ നിലയിൽ പോത്തിനെ കണ്ടത്. കെട്ടിയിട്ട സ്ഥലത്തുനിന്ന് കുറച്ച് മാറിയാണ് പോത്തിനെ (Pork) കണ്ടെത്തിയത്.
രക്തം വാര്‍ന്നതിനാല്‍ പോത്ത് അവശനിലയിലായിരുന്നു. പഞ്ചായത്ത് അംഗം ബെന്‍സന്‍ ജോസഫിന്റെ നേതൃത്വത്തില്‍ പോത്തിനെ മൃഗാശുപത്രിയില്‍ എത്തിച്ചു. ജീവനക്കാര്‍ പോത്തിന് പ്രാഥമിക ചികിത്സ (Primary Treatment) നല്‍കിയെങ്കിലും അപകടനില തരണം ചെയ്തിട്ടില്ല. നാല്‍ക്കാലിയോട് ക്രൂരത കാട്ടിയവരെ കണ്ടെത്തണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.