തൃശൂർ:ട്രെയിൻ മാർഗം മദ്യക്കടത്ത്,279 കുപ്പി മദ്യം കടത്താൻ ശ്രമിച്ച 22കാരി പിടിയിൽ.ഗോവയിൽ നിന്ന് തൃശൂരിലേക്ക് കടത്താൻ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായത്. 22കാരിയായ ആന്ധ്രപ്രദേശ് വിജയവാഡ സ്വദേശി ശ്രീവാണി ആണ് പിടിയിലായത്.രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് അറസ്റ്റ്. ഗോവയിൽ നിന്ന് വില്പനയ്ക്കായി കൊണ്ടുവന്ന മദ്യമാണ് പിടിച്ചെടുത്തത്.750 മില്ലി ലിറ്ററിന്റെ 77 കുപ്പിയും 900 മില്ലിലിറ്ററിൻറെ 202 കുപ്പിയും ഒരു ബാഗിൽ ഒളിപ്പിച്ചാണ് യുവതി മദ്യം കടത്താൻ ശ്രമിച്ചത്. ബാഗ് നിറയെ മദ്യക്കുപ്പികൾ ആയിരുന്നു.ഏകദേശം 27000 രൂപ വിലമതിക്കുന്ന മദ്യമാണ് യുവതിയുടെ പക്കൽ ഉണ്ടായിരുന്നത്.
ആർ.പി.എഫ് പ്രിവൻഷൻ ആൻഡ് സ്‌ക്വാഡിന്റെ പ്രത്യേക പരിശോധനയിലാണ് ശ്രീവാണി പിടിയിലാകുന്നത്. പ്രതിയേയും മദ്യവും റെയിൽവേ പോലീസ് എക്സൈസിന് കൈമാറി.സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തുകയാണെന്നും വരും ദിവസങ്ങളിൽ പരിശോധന ശക്തമാക്കുമെന്നും അധികൃതർ അറിയിച്ചു. ആർപിഎഫ് ഇൻസ്പെക്ടർ അജയകുമാറിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ ആണ് യുവതിയുടെ പക്കൽ നിന്ന് 27000 രൂപ വിലമതിക്കുന്ന മദ്യം കണ്ടെത്തുന്നത്. അതേസമയം യുവതി ആർക്കുവേണ്ടിയാണ് ഗോവയിൽ നിന്ന് മദ്യം എത്തിക്കുന്നത് എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.