ദില്ലി : ഇന്ത്യയ്ക്കെതിരെ അതിർത്തിയെ ചൊല്ലി ചൈന യുദ്ധം നടത്തുമ്പോഴും ഇന്ത്യക്കാർക്ക് ഏറ്റവും അഭിമാനവും തലയുയർത്തി പിടിക്കാൻ ഉതകുന്നതാണ് ഭാരതത്തിന്റെ പ്രധാനമന്ത്രിയായ നരേന്ദ്രമോദിയുടെ പ്രവർത്തനങ്ങൾ.ഇന്ത്യയിൽ മാത്രമല്ല ലോകത്തിന്റെയും കൂടെ നായകനായി മാറിയിരിക്കുകയാണ് നരേന്ദ്രമോദിയെന്ന അനശ്വരൻ.ചൈനക്കാര്‍ മോദിയെ വെറുക്കുന്നില്ലെന്ന് മാത്രമല്ല, മോദിയെ ആരാധിക്കുന്ന ചൈനക്കാര്‍ ധാരാളമുണ്ടെന്നാണ് കണ്ടെത്തല്‍. ചൈനയില്‍ ഇന്‍റര്‍നെറ്റ് മോദിയ്ക്ക് ചാര്‍ത്തിക്കൊടുത്തിട്ടുള്ള പേര് ‘മോദി, ലാവോക്സിയന്‍’ എന്നാണ്. ലാവോക്സിയന്‍ എന്നതിന്റെ അർത്ഥം അനശ്വരൻ എന്നാണ്.
മു ചന്‍ഷന്‍ എന്ന ചൈനക്കാരനായ പത്രപ്രവര്‍ത്തകനാണ് മോദിയെക്കുറിച്ച് ചൈനയിലെ പ്രമുഖ സമൂഹമാദ്ധ്യമങ്ങള്‍ ‘മോദി അനശ്വരന്‍’ എന്ന് വിശേഷിപ്പിക്കുന്നതായി അഭിപ്രായപ്പെട്ടത്. ചൈനയിലെ പ്രമുഖ സമൂഹമാദ്ധ്യമ പ്ലാറ്റ് ഫോമാണ് സിന വെയ്ബോ. അമേരിക്കയില്‍ ട്വിറ്ററും ഫെയ്സ്ബുക്കും എങ്ങിനെയാണോ അങ്ങിനെയാണ് ചൈനയില്‍ സിന വെയ്ബോ. ഏകദേശം 58.2 കോടി ചൈനക്കാര്‍ സിനോ വെയ്ബോ ഉപയോഗിക്കുന്നു. ഈ സമൂഹമാദ്ധ്യമ അക്കൗണ്ടുകളിലാണ് ചൈനക്കാര്‍ മോദിയെ അനശ്വരന്‍ എന്ന് വിശേഷിപ്പിക്കുന്നത്.
അമേരിക്ക, റഷ്യ തുടങ്ങിയ വന്‍ അധികാരങ്ങളുള്ള ലോകരാഷ്ട്രങ്ങളില്‍ മോദിയ്ക്കുള്ള പ്രശസ്തിയും അദ്ദേഹത്തിന്റെ പ്രവൃത്തിയുമാണ് ഇങ്ങനെ വിളിക്കാന്‍ ചൈനക്കാരെ പ്രേരിപ്പിക്കുന്നതെന്നാണ് പറയപ്പെടുന്നത്. ലോക രാഷ്ട്രങ്ങളിലും മോദി നിറഞ്ഞ് നിൽക്കുന്നു എന്നതിന്റെ തെളിവാണിത്. മോദിയുടെ വേഷവിധാനവും ശാരീരിക രൂപവും ഇങ്ങനെ വിളിക്കാന്‍ ചൈനക്കാരെ പ്രേരിപ്പിക്കുന്നു.