ഹൈദരാബാദ് : അച്ഛനൊപ്പം ക്ഷേത്രത്തിലേക്ക് പോകവേ കാറിലെത്തിയ നാലംഗസംഘം പെണ്‍കുട്ടിയെ
തട്ടിക്കൊണ്ടുപോയി. പിന്നാലെ വിവാഹം കഴിഞ്ഞതായി വെളിപ്പെടുത്തൽ.തെലങ്കാന മുദപ്പള്ളി സ്വദേശിയായ ശാലിനി(18)യെയാണ് ചൊവ്വാഴ്ച പുലര്‍ച്ചെ 5.30-ഓടെ തട്ടിക്കൊണ്ടുപോയത്. അച്ഛനൊപ്പം ക്ഷേത്രത്തിലേക്ക് പോവുകയായിരുന്ന പെണ്‍കുട്ടിയെ നാലംഗസംഘം കാറില്‍ പിടിച്ചുകയറ്റി കൊണ്ടുപോവുകയായിരുന്നു. പിതാവിനെ തള്ളിമാറ്റിയ ശേഷം പെണ്‍കുട്ടിയെ ബലംപ്രയോഗിച്ച് കാറില്‍ കയറ്റുന്ന സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.
സംഭവത്തിന് പിന്നാലെ പോലീസ് സംഘം സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു. കാറിലുണ്ടായിരുന്ന ഒരാള്‍ പെണ്‍കുട്ടിയുമായി സൗഹൃദം പുലര്‍ത്തുന്ന 24-കാരനാണെന്ന് പോലീസ് തിരിച്ചറിഞ്ഞു. മറ്റൊരാള്‍ പെണ്‍കുട്ടിയുടെ നാട്ടുകാരനാണെന്നും മനസ്സിലായി.
ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ഇതേ 24-കാരന്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയിരുന്നതായി പോലീസ് പറഞ്ഞു. പെണ്‍കുട്ടിക്ക് അന്ന് പ്രായപൂര്‍ത്തിയാകാത്തതിനാല്‍ പോലീസ് കേസെടുത്തു. പെണ്‍കുട്ടിയുടെ വിവാഹം നിശ്ചയിച്ചതറിഞ്ഞാണ് ഇയാള്‍ വീണ്ടും പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്നും പോലീസ് പറഞ്ഞു.തട്ടിക്കൊണ്ടുപോകല്‍ വന്‍ചര്‍ച്ചയായതിന് പിന്നാലെയാണ് ഏവരെയും അമ്പരിപ്പിച്ച് പെണ്‍കുട്ടിയുടെ വീഡിയോ പുറത്തുവന്നത്. സംഭവം നടന്ന് മണിക്കൂറുകള്‍ക്ക് ശേഷമാണ് ശാലിനിയും കാമുകനായ ജോണിയും വീഡിയോയിലൂടെ കാര്യങ്ങള്‍ വിശദമാക്കിയത്.
തന്നെ തട്ടിക്കൊണ്ടുപോയതല്ലെന്നും വിവാഹം കഴിഞ്ഞെന്നും പെണ്‍കുട്ടി പറയുന്നു.നാലുവര്‍ഷമായി തങ്ങള്‍ പ്രണയത്തിലാണ്. തന്റെ സമ്മതത്തോടെ കൂട്ടിക്കൊണ്ടുപോകാനായാണ് ജോണി രാവിലെ ക്ഷേത്രത്തിലെത്തിയത്. എന്നാല്‍ സംഭവസമയം മാസ്‌ക് ധരിച്ചതിനാല്‍ കാമുകനെ പെട്ടെന്ന് തിരിച്ചറിയാനായില്ല. ഇതുകാരണമാണ് അവര്‍ ബലംപ്രയോഗിച്ചതെന്നും പിന്നീടാണ് കാമുകനെ തിരിച്ചറിഞ്ഞതെന്നും തങ്ങളുടെ വിവാഹം കഴിഞ്ഞെന്നും പെണ്‍കുട്ടി പറഞ്ഞു.