കേരളാ സർവകലാശാലയുടെ കാര്യവട്ടം ക്യാമ്പസിനുള്ളിൽ ബോട്ടണി ഡിപ്പാർട്ട്മെൻ്റിനോട് ചേർന്ന വാട്ടർ അതോറിറ്റിയുടെ പഴയ ടാങ്കിനുള്ളിൽ കണ്ടെത്തിയത് പുരുഷന്റെ അസ്ഥികൂടമെന്ന് സ്ഥിരീകരണം.
തൂങ്ങിമരിച്ചതാണെന്നാണു പ്രാഥമിക നിഗമനം. ഇതിന് തെളിവായി വാട്ടര്‍ ടാങ്കിനുള്ളിൽ നിന്നു കയർ കണ്ടെടുത്തിട്ടുണ്ട്. ശരീരം ജീർണ്ണിച്ച് അസ്ഥികള്‍ താഴ്ചയിലേക്ക് പതിച്ചതാവാമെന്നാണ് പൊലീസ് പറയുന്നത്. അസ്ഥികൂടത്തിനു സമീപം ബാഗ്,ഷർട്ട് ,തൊപ്പി, കണ്ണട, ടൈ എന്നിവയും കണ്ടെത്തിയിട്ടുണ്ട്.
ഫൊറന്‍സിക് സംഘം വാട്ടര്‍ ടാങ്കിനുള്ളില്‍ ഇറങ്ങി പരിശോധിക്കുന്നുണ്ട്. ഇന്നലെ വൈകുന്നേരത്തോടെയാണ് ക്യാംപസിലെ ജീവനക്കാരൻ ആദ്യം അസ്ഥികൂടം കാണുന്നത്. ഉടന്‍ തന്നെ വിവരം പൊലീസിനെ അറിയിച്ചു.തുടർന്ന് കഴക്കൂട്ടം പോലീസും കഴക്കൂട്ടം ഫയർഫോഴ്സും സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും മതിയായ സുരക്ഷയില്ലാതെ ടാങ്കിനുള്ളിൽ ഇറങ്ങാൻ സാധ്യമല്ലാത്തതിനാൽ മടങ്ങി. തുടർന്ന് ഇതിന് മതിയായ സംവിധാനങ്ങള്‍ ഒരുക്കിയാണ് നിലവില്‍ പരിശോധന നടക്കുന്നത്