ദില്ലി: പ്രായപൂർത്തിയാകാത്ത മദ്രസ വിദ്യാർത്ഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയെന്ന കേസിൽ മുസ്ലീം പുരോഹിതൻ അറസ്റ്റിൽ. ഗുരുഗ്രാമിലെ കരാവൽ നഗറിലാണ് സംഭവം. മദീന മസ്ജിദിലെ മുഹമ്മദ് ജാവേദിനെയാണ് (24) പോലീസ് അറസ്റ്റ് ചെയ്തത്. കുട്ടി മദ്രസയിൽ മത പഠനത്തിന് പോയപ്പോഴായിരുന്നു സംഭവം. പ്രതിയെ പോലീസ് പിടികൂടി ചോദ്യം ചെയ്തതോടെ ഇയാൾ കുറ്റം സമ്മതിച്ചു. തുടർന്ന് ഇയാൾക്കെതിരെ പോക്‌സോ വകുപ്പ് ചുമത്തി കേസെടുത്തു.
കുട്ടിയുടെ സ്വഭാവത്തിൽ മാറ്റം വന്നതോടെ സംശയം തോന്നിയ അമ്മ സംഭവം അന്വേഷിക്കുകയായിരുന്നു. തുടർന്ന് 11 കാരനെ അമ്മ കൗൺസിലിംഗിന് വിധേയനാക്കി. തുടർന്നാണ് കുട്ടി മദ്രസയിൽ നടന്ന കാര്യങ്ങൾ വെളിപ്പെടുത്തിയത്. ഉടൻ തന്നെ കുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്ന് 11 കാരന്റെ അമ്മ പോലീസിൽ പരാതി നൽകുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
20 വിദ്യാർത്ഥികൾക്കൊപ്പമാണ് പുരോഹിതൻ മദ്രസയിൽ താമസിക്കുന്നത്. ഒരു ദിവസം കുട്ടിയെ മുറിയിലേക്ക് വിളിപ്പിച്ച് മോശമായി സ്പർശിക്കുകയും ലൈംഗികാതിക്രമത്തിന് ഇരയാക്കുകയുമായിരുന്നു. ഇത് പല ദിവസങ്ങളിൽ ആവർത്തിച്ചു. സംഭവം പുറത്തുപറഞ്ഞാൽ കൊല്ലുമെന്നും ഇയാൾ ഭീഷണിപ്പെടുത്തിയെന്ന് കുട്ടി പറഞ്ഞു.