Monday, April 29, 2024
spot_img

പീഡന പരാതി; എൽദോസ് കുന്നപ്പിള്ളിലിൻ്റെ മുൻ‌കൂർജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും, ഹര്‍ജി തള്ളിയാൽ ഉടൻ അറസ്റ്റ്

തിരുവനന്തപുരം: യുവതിയെ ബലാത്സംഗം ചെയ്‌തെന്ന കേസിൽ പ്രതിയായ എൽദോസ് കുന്നപ്പിള്ളി എംഎൽഎയ്ക്ക് ഇന്ന് നിര്‍ണായക ദിനം. എൽദോസ് കുന്നപ്പിള്ളി നൽകിയ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും. തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതിയാണ് മുൻകൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത്. യുവതിയെ പലയിടത്ത് കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചുവെന്നും ദേഹോപദ്രവം ഏൽപ്പിച്ചെന്നുമാണ് കേസ്.

പരാതിക്കാരിയുടെ രഹസ്യമൊഴി മജിസ്ട്രേറ്റ് കോടതി കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നു. കേസിലെ മറ്റ് തെളിവുകളും പരാതിക്കാരിയുടെ മൊഴിയും കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്. കേസിൽ എംഎൽഎയ്ക്ക് ജാമ്യം നൽകരുതെന്ന കടുത്ത നിലപാട് പ്രോസിക്യൂഷൻ സ്വീകരിക്കും. എംഎൽഎ കയ്യേറ്റം ചെയ്തുവെന്നായിരുന്നു ആദ്യം യുവതി നൽകിയ പരാതി. കോവളം പോലീസിലാണ് യുവതി പരാതി നൽകിയിരുന്നത്. പിന്നീടാണ് യുവതി പീഡന പരാതി നൽകിയത്.

അതേസമയം, എൽദോസ് കുന്നപ്പിള്ളി എംഎൽഎ ഇപ്പോഴും ഒളിവിൽ തുടരുകയാണ്. യുവതി പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയതിനെ തുടർന്നാണ് എംഎൽഎ ഒളിവിൽ പോയത്. പ്രതിയുടെ രണ്ട് ഫോണുകളും സ്വിച്ച് ഓഫാണ്. പൊതുപരിപാടികളിൽ നിന്ന് നാല് ദിവസമായി എംഎൽഎ വിട്ടു നിൽക്കുകയാണ്. അതേസമയം, പരാതിക്കാരിയായ യുവതി എൽദോസിന്‍റെ ഫോൺ മോഷ്ടിച്ചെന്ന് ആരോപിച്ച് എംഎൽഎയുടെ ഭാര്യ പോലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ ഇതുവരെയും പോലീസിന് മുൻപാകെ ഹാജരായി മൊഴി നൽകാൻ ഇവർ തയ്യാറായിട്ടില്ല.

Related Articles

Latest Articles