മുംബൈ : ഇന്‍ഡിഗോ വിമാനത്തിനുള്ളില്‍ എയര്‍ഹോസ്റ്റസിനു നേരെ ലൈംഗികാതിക്രമം നടത്തിയ സ്വീഡിഷ് പൗരനെ അറസ്റ്റ് ചെയ്തു. ഇക്കഴിഞ്ഞ വ്യാഴാഴ്ച ബാങ്കോക്കിൽ നിന്നും മുംബൈയിലെത്തിയ ഇൻഡിഗോ വിമാനത്തിലായിരുന്നു സംഭവം. സംഭവത്തിൽ യാത്രക്കാരനായിരുന്ന ക്ലാസ് എറിക് ഹരാൾഡ് ജൊനാസ് വെസ്റ്റ്ബെർഗ് (63) ആണ് അറസ്റ്റിലായത് .
വെസ്റ്റ്ബെര്‍ഗ് വാങ്ങിയ ഭക്ഷണത്തിന്റെ ബില്‍ അടയ്ക്കാന്‍ പിഒഎസ് മെഷീനുമായി എത്തിയപ്പോള്‍, കാര്‍ഡ് സ്വൈപ് ചെയ്യാനെന്ന വ്യാജേന 24 വയസ്സുകാരിയായ എയര്‍ഹോസ്റ്റസിന്റെ കയ്യില്‍ കടന്നുപിടിക്കുകയായിരുന്നു. എയർഹോസ്റ്റസ് ഇതിനെതിരെ പ്രതികരിച്ചതിനെത്തുടർന്ന് ഇയാൾ സീറ്റില്‍നിന്ന് എഴുന്നേല്‍ക്കുകയും മറ്റ് യാത്രക്കാരുടെ മുന്നില്‍വച്ച് അതിക്രമം കാട്ടുകയുമായിരുന്നു. എയർഹോസ്റ്റസ് കരയാൻ തുടങ്ങിയതോടെയാണ് ഇയാൾ തിരികെ സീറ്റിലേക്ക് പോയതെന്നും പരാതിയിൽ പറയുന്നുണ്ട് .
വിമാനം മുംബൈയില്‍ എത്തിയ ഉടനെ വിമാനജീവനക്കാർ വെസ്റ്റ്ബെര്‍ഗിനെ പൊലീസിന് കൈമാറി.സംഭവത്തിൽ പോലീസ് അന്വേഷണണം ആരംഭിച്ചിട്ടുണ്ട് . അന്ധേരി മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിക്ക് കോടതി ജാമ്യം അനുവദിച്ചു.