തിരുവനന്തപുരം: എ.പി. അബ്ദുള്ളക്കുട്ടിയെ ദേശീയ വൈസ് പ്രസിഡന്റാക്കിയത് ഗുണം കണ്ട് തുടങ്ങി. ബി.ജെ.പിയോട് അകല്‍ച്ച പാലിച്ചിരുന്ന മുസ്ലിം സമുദായത്തില്‍ നിന്ന് 16 മുസ്ലിം സ്ത്രീകളാണ് ഇത്തവണ ബി.ജെ.പിക്കായി മത്സരിക്കുന്നത്. മുസ്ലിം സമുദായത്തില്‍ 60 ഓളം പേരാണ് ബി.ജെ.പി സ്ഥാനാര്‍ത്ഥികളായി ഇത്തവണ മത്സര രംഗത്ത് ഉള്ളത്. എ.പി.അബ്ദുള്ളക്കുട്ടിയെ ദേശീയ വൈസ് പ്രസിഡന്റാക്കിയത് ഗുണം ചെയ്തെന്ന് ബി.ജെ.പി വിലയിരുത്തുന്നു. എന്നാല്‍ ബി.ജെ.പിയോട് അകല്‍ച്ച പാലിച്ചിരുന്ന മുസ്ലിം സമുദായത്തില്‍ നിന്ന് തദ്ദേശ തിരഞ്ഞെടുപ്പില്‍ വന്‍തോതില്‍ സ്ഥാനാര്‍ത്ഥികളെ നിറുത്താന്‍ കഴിഞ്ഞത് വലിയ വിജയമായാണ് നേതൃത്വം കരുതുന്നത്.ലീഗ് പോലും വനിതാ സംവരണ സീറ്റുകളില്‍ സ്ഥാനാര്‍ത്ഥികളെ നിറുത്താന്‍ ബുദ്ധിമുട്ടുമ്ബോഴാണ് മുസ്ലിം സമുദായത്തില്‍ നിന്ന് നിരവധി സ്ത്രീകൾ ബിജെപിയിൽ എത്തുന്നതെന്ന് നേതാക്കള്‍ പറഞ്ഞു.