Thursday, May 9, 2024
spot_img

നടിയെ ആക്രമിച്ച കേസ്; ദിലീപിനുമേല്‍ കുറ്റം ചുമത്തി, വിചാരണ 29നു തുടങ്ങും

നടിയെ ആക്രമിച്ച കേസിലെ വിചാരണ ഈ മാസം 29നു തുടങ്ങും. കേസിലെ പത്ത് പ്രതികളെയും കുറ്റപത്രം വായിച്ച് കേള്‍പിച്ച് കുറ്റം ചുമത്തി. ദിലീപടക്കമുള്ള മുഴുവന്‍ പ്രതികളും ഇന്ന് കോടതിയില്‍ ഹാജരായി.

നടിയെ ആക്രമിച്ച കേസിലെ അന്തിമ വിചാരണ ഈ മാസം 29 – ന് കൊച്ചിയിലെ പ്രത്യേക കോടതിയില്‍ ആരംഭിക്കും. കേസില്‍ പത്ത് പ്രതികളാണുള്ളത്. ദിലീപ് എട്ടാം പ്രതിയാണ്. ദിലീപടക്കമുള്ള പ്രതികര്‍ കോടതിയില്‍ കുറ്റം നിഷേധിച്ചു. വിചാരണക്കാര്യത്തില്‍ എല്ലാ പ്രതികളുടെയും അഭിപ്രായം കോടതി ആരാഞ്ഞു.

കേസില്‍ 355 സാക്ഷികളാണുള്ളത്. വിസ്താരം നടത്തേണ്ട സാക്ഷികളുടെ പട്ടിക നാളെ തയ്യാറാക്കും. കേസ് നാളെ വീണ്ടും പരിഗണിക്കും സാക്ഷികള്‍ക്ക് സമന്‍സയക്കുന്ന നടപടികള്‍ക്കായാണ് നാളെ കേസെടുക്കുന്നത്. ആറു മാസത്തിനകം വിചാരണ പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി ഉത്തരവുണ്ട്.

പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ദിലീപ് സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജി വിചാരണക്കോടതി നേരത്തെ തള്ളിയിരുന്നു. ഇതില്‍ ഹൈക്കോടതിയില്‍ അപ്പീല്‍ സമര്‍പ്പിക്കാനാണ് ദീലീപിന്റെ നീക്കം. ഇതിന് സാവകാശം നല്‍കണമെന്ന ആവശ്യം കോടതി നിരാകരിച്ചു. കുറ്റം ചുമത്തിയതിനാല്‍ സമാന ആവശ്യത്തിന്മേല്‍ അപ്പീല്‍ സമര്‍പ്പിക്കുന്നതിന് സാങ്കേതിക തടസമുണ്ട്. എന്നാല്‍ കുറ്റപത്രത്തിനെതിരെ മേല്‍ക്കോടതിയെ സമീപിക്കാനുള്ള ബദല്‍ നിയമ സാധ്യതയാണ് ദിലീപ് തേടുന്നത്.

കേസിലെ ആറ് പ്രതികള്‍ നിലവില്‍ റിമാന്‍ഡില്‍ കഴിയുകയാണ്. ഒന്നാം പ്രതി പള്‍സര്‍ സുനി, രണ്ടാം പ്രതി മാര്‍ട്ടിന്‍ ആന്റണി, മൂന്നാം പ്രതി മണികണ്ഠന്‍ ,നാലാം പ്രതി വിജേഷ്, ആറാം പ്രതി പ്രദീപ്, ഒമ്പതാം പ്രതി സനല്‍കുമാര്‍. എന്നിവരാണ് ജുഡീഷ്യല്‍ കസ്റ്റഡില്‍ കഴിയുന്നത്.

Related Articles

Latest Articles