ഹൈദരാബാദ്: പുഷ്പ താരം അല്ലു അർജുന് ശേഷം, നാഗ ചൈതന്യയും ഹൈദരാബാദിൽ ട്രാഫിക് പോലീസുമായി ഒരു ചെറിയ പ്രശ്‌നം നേരിട്ടു. അടുത്തിടെ, നടനെ പോലീസ് തടഞ്ഞു. കാറിൽ ടിൻറഡ് വിൻഡോകൾ ഉപയോഗിച്ചതിന് 700 രൂപ പിഴ നൽകേണ്ടി വന്നു. അധികൃതർക്കൊപ്പമുള്ള താരത്തിന്റെ ചിത്രമാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ പ്രചരിക്കുന്നത്.
കഴിഞ്ഞയാഴ്ച, പുഷ്പ താരം അല്ലു അർജുനും തന്റെ റേഞ്ച് റോവറിൽ ടിൻറഡ് വിൻഡോകൾ ഉപയോഗിച്ചതിന് പിഴ ചുമത്തിയിരുന്നു. ഇതിന് അല്ലു അർജുനും 700 രൂപ പിഴയടച്ചു. കൂടാതെ തെലുങ്ക് സംവിധായകൻ ത്രിവിക്രം ശ്രീനിവാസ്, കല്യാൺ റാം, ജൂനിയർ എൻടിആർ, മഞ്ചു മനോജ് എന്നിവരും സമാനമായ കാരണത്താൽ നിയമക്കുരുക്കിൽ അകപ്പെട്ടിട്ടുണ്ട്.
ഹൈദരാബാദ് പോലീസ് നഗരത്തിലെ വാഹനങ്ങളിൽ നിന്നുള്ള കറുത്ത ടിൻറഡ് ഒഴിവാക്കാൻ ഒരു ക്യാമ്പയിൻ ആരംഭിച്ചു. 2012 മുതൽ ബ്ലാക്ക് ഫിലിമുകളുടെ ഉപയോഗം രാജ്യത്ത് നിരോധിച്ചിട്ടുണ്ട്.
അതേസമയം, തെലുങ്ക് താരം തന്റെ വരാനിരിക്കുന്ന റൊമാന്റിക് ചിത്രമായ ‘താങ്ക്യു’ വിൽ ഒരു ഹോക്കി കളിക്കാരന്റെ വേഷം അവതരിപ്പിക്കും. ചിത്രത്തിൽ റാഷി ഖന്നയാണ് നായികയായി എത്തുന്നത്.
വെങ്കട്ട് പ്രഭുവിന്റെ അടുത്തിടെ പ്രഖ്യാപിച്ച ദ്വിഭാഷാ പ്രോജക്റ്റിലും അദ്ദേഹം ഭാഗമാകും. പേരിടാത്ത ഈ സംരംഭത്തിന് പുറമെ, ആമിർ ഖാന്റെ ലാൽ സിംഗ് ഛദ്ദ എന്ന ചിത്രത്തിലൂടെ നാഗ ചൈതന്യ ബോളിവുഡിലേക്കും ചുവടുവെക്കും. 1994-ലെ ഹോളിവുഡ് ചിത്രമായ ഫോറസ്റ്റ് ഗമ്പിന്റെ ഈ പുനരാഖ്യാനത്തിൽ കരീന കപൂർ ഒരു പ്രധാന വേഷത്തിൽ എത്തും.