പാലക്കാട്; സ്പിരിറ്റ് കടത്ത് കേസുകളിൽ പ്രതിയായ പാലക്കാട് സ്വദേശി അത്തിമണി അനിൽകുമാറിന് പ്രവേശന വിലക്ക് ഏർപ്പെടുത്തി. പാലക്കാട് എസ്പിയുടെ ശുപാർശയെ തുടർന്ന് തൃശൂർ റേഞ്ച് ഐജിയാണ് പ്രവേശന വിലക്ക് ഏർപ്പെടുത്തിയത്. കാപ്പ നിയമപ്രകാരമാണ് നടപടി. പാലക്കാട് ജില്ലയിലേക്ക് ഒരു വർഷത്തേക്ക് കടക്കുന്നതിനാണ് പ്രവേശന വിലക്ക്. ഉത്തരവ് ലംഘിച്ചാൽ മൂന്നു വർഷം വരെ തടവ് ശിക്ഷ ലഭിക്കും.
കവർച്ച മുതൽ കൈപ്പറ്റുക , മാരകായുധങ്ങൾ ഉപയോഗിച്ച് ദേഹോപദ്രവം ഏൽപ്പിക്കുക, സ്പിരിറ്റ് കടത്തൽ, കവർച്ച മുതൽ ഒളിപ്പിയ്ക്കാൻ ശ്രമിക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് അനിൽകുമാറിന് പ്രവേശന വിലക്ക് ഏർപ്പെടുത്തിയത്