ഗുവാഹത്തി: അസം തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് (BJP) തകർപ്പൻ ജയം. 77 വാർഡിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ 807 സീറ്റും സ്വന്തമാക്കിയാണ് എൻഡിഎയുടെ വിജയം. ബിജെപി 742 സീറ്റിലും അസം ഗണപരിഷത്ത് (എജിപി) 65 സീറ്റിലും വിജയിച്ചു.
ഒരിടത്ത് മാത്രമാണ് കോൺഗ്രസിന് വിജയിക്കാനായത്. ന്യൂനപക്ഷ കക്ഷിയായ എഐയുഡിഎഫിന് ഒരു നഗരസഭയും ഭരിക്കാനുള്ള ഭൂരിപക്ഷമില്ല. മാര്‍ച്ച് ആറിനാണ് തെരഞ്ഞെടുപ്പ് നടന്നത്. ആകെ 977 വാര്‍ഡുകളിലേക്കാണ് തെരഞ്ഞെടുപ്പ്. 825 സീറ്റിലാണ് ബിജെപി മത്സരിച്ചിരുന്നത്. കോൺഗ്രസ് 706 സ്ഥാനാർത്ഥികളെ രംഗത്തിറക്കി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള സർക്കാറിന്റെ വികസന പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണ് ജനവിധിയെന്ന് അസമിൽനിന്നുള്ള കേന്ദ്രമന്ത്രി സർബാനന്ദ സൊനോവാൾ പറഞ്ഞു.