ഐസ്വാള്‍: അസം-മിസോറം അതിര്‍ത്തിയില്‍ ഉണ്ടായ അതിര്‍ത്തിയിലെ ഏറ്റുമുട്ടലില്‍ അസം പോലീസിലെ അഞ്ച് പോലീസുകാർക്ക് ജീവൻ നഷ്ടപ്പെട്ട സംഭവത്തിൽ വിവാദ പ്രസ്താവനയുമായി മിസോറം എംപി. അസം പോലീസുകാർ ഭാഗ്യവാന്മാർ, ഞങ്ങൾ എല്ലാവരെയും കൊന്നില്ലല്ലോ, എന്നായിരുന്നു , മിസോറം എംപി കെ വാൻലൽവേന പറഞ്ഞത്. അടുത്ത തവണ നമ്മൾ എല്ലാവരെയും കൊല്ലുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.. സംഭവം ഇതിനോടകം തന്നെ വിവാദമായിട്ടുണ്ട്.
മിസോറം എംപിയുടെ വാക്കുകൾ ഇങ്ങനെ: അസം-മിസോറം അതിർത്തിയിലെ ഏറ്റുമുട്ടലിനെക്കുറിച്ച് സംസാരിച്ച അഞ്ച് അസം പോലീസുകാർക്ക് ജീവൻ നഷ്ടപ്പെട്ടു, “ഞങ്ങൾ എല്ലാവരെയും കൊന്നില്ല എന്നത് ഭാഗ്യമാണ്. അവർ വീണ്ടും വന്നാൽ ഞങ്ങൾ എല്ലാവരെയും കൊല്ലും, എന്നാണ് വാന്‍ലല്‍വേന പറഞ്ഞത്.
മിസോറം എംപി വാന്‍ലല്‍വേന ഒരു വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇത്തരത്തിൽ ഭീഷണി മുഴക്കിയത്. അദ്ദേഹത്തിന്റെ വീഡിയോ ക്ലിപ്പ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോൾ വ്യാപകമായി പ്രചരിക്കുന്നുണ്ട്. അതേസമയം സംഭവത്തിന് പിന്നിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് നിയമപരമായ നടപടിയെടുക്കാൻ പോലീസ് സംഘത്തെ ദില്ലിയിലേക്ക് അയച്ചതായി വാൻലാൽവേനയുടെ പ്രസ്താവനയ്ക്ക് ശേഷം അസം പോലീസ് ഉദ്യോഗസ്ഥൻ ജി പി സിംഗ് പറഞ്ഞു. അതിര്‍ത്തിയില്‍ പോലിസ് ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന ആരോപണം നേരിടുന്ന മിസോറം എംപി കെ വാന്‍ലാല്‍വേനയുടെ പങ്കും അസം പോലീസ് അന്വേഷിക്കും.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona