ദില്ലി: രാജ്യതലസ്ഥാനത്ത് കൊറോണ വൈറസ് വ്യാപനം കുറയുന്ന സാഹചര്യത്തില്‍ തിങ്കളാഴ്ച മുതല്‍ തീയറ്ററുകള്‍ തുറക്കാന്‍ സംസ്ഥാന ഭരണസമിതി തീരുമാനം. 50 ശതമാനം ആളുകള്‍ക്ക് മാത്രമാകും പ്രവേശനം.
തീയറ്ററുകള്‍ തുറക്കുന്നതിന് പുറമെ തിങ്കളാഴ്ച മുതല്‍ ബസുകളിലും, ട്രെയിനുകളിലും മുഴുവന്‍ സീറ്റുകളിലും ആളുകളെ പ്രവേശിപ്പിച്ച് തുടങ്ങും. നിലവില്‍ 50 ശതമാനം പേര്‍ക്ക് മാത്രം അനുമതി നല്‍കിയാണ് ബസ്സുകളുടെയും മെട്രോയുടെയും സര്‍വീസുകള്‍ നടത്തിയിരുന്നത്.തുടർന്ന് കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയതിനെ തുടര്‍ന്ന് ജൂണ്‍ ഏഴിനാണ് ദില്ലി മെട്രോ സര്‍വ്വീസ് പുനരാരംഭിച്ചത്. കൂടാതെ തിങ്കളാഴ്ച മുതല്‍ കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് സ്പാകള്‍ക്കും തുറക്കാം.
കല്യാണങ്ങള്‍ക്കും മരണാന്തര ചടങ്ങുകളിലും പങ്കെടുക്കാവുന്നവരുടെ എണ്ണം അമ്പതിൽ നിന്നും നൂറാക്കി ഉയര്‍ത്തിയിട്ടുണ്ട്.അതേസമയം 66 പുതിയ കോവിഡ് കേസുകളാണ് ദില്ലിയിൽ ഇന്ന് സ്ഥിരീകരിച്ചത്. ഈ സാഹചര്യത്തിലാണ് നിയന്ത്രണങ്ങള്‍ ഘട്ടം ഘട്ടമായി കുറയ്ക്കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുന്നത്.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona