തിരുവനതപുരം: ട്രെയിനിൽ ടിക്കറ്റ് ചോദിച്ചതിന് യാത്രക്കാരൻ തള്ളിയിട്ട് കൊന്ന ടിടിഇ വിനോദിന്റെ മരണത്തിന്റെ ഞെട്ടൽ മാറുന്നതിനിടെ സംസ്ഥാനത്ത് വീണ്ടും ടിടിഇക്ക് നേരെ ആക്രണം. തിരുവനന്തപുരത്ത് നിന്നും കണ്ണൂരിലേക്ക് പോകുകയായിരുന്ന ജനശതാബ്ദി എക്‌സ്പ്രസിലായിരുന്നു ടിടിഇക്ക് നേരെ ആക്രമണമുണ്ടായത്. ടിടിഇയുടെ കണ്ണിന് പരിക്കേറ്റു. ആക്രമണത്തിന് പിന്നാലെ പ്രതി ട്രെയിനിൽ നിന്നും ചാടി രക്ഷപ്പെട്ടു.
രാവിലെ അഞ്ചരയോടെയായിരുന്നു ആക്രമണം നടന്നത്. ഭിക്ഷക്കാരനാണ് ടിടിഇയെ ആക്രമിച്ചത്. തിരുവനന്തപുരം സ്റ്റേഷനിൽ നിന്നും ട്രെയിൻ പുറപ്പെടുന്നതിന് തൊട്ട് മുൻപായിരുന്നു ആക്രമണം. ട്രെയിനിന്റെ വാതിലിൽ ഇരിക്കുകയായിരുന്നു ഭിക്ഷക്കാരൻ. ഇത് കണ്ട ടിടിഇ ഇറങ്ങിപ്പോകാൻ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ ഇയാൾ തയ്യാറായില്ല. തുടർന്ന് വാക്ക് തർക്കം ഉണ്ടായി. ഇതിന് പിന്നാലെ ടിടിഇയെ ഇയാൾ മാന്തുകയായിരുന്നു.
ഇടത് കണ്ണിന് സമീപമായിട്ടായിരുന്നു ഇയാൾ മാന്തിയത്. ഇതിനിടെ ട്രെയിൻ പുറപ്പെട്ടു. ഇതോടെ അക്രമി ചാടിയിറങ്ങുകയായിരുന്നു. ടിടിഇയുടെ പരിക്ക് സാരമുള്ളതല്ല.