ശ്രീനഗർ : ജമ്മു കശ്മീരിലെ ഗുല്‍മാര്‍ഗിലുണ്ടായ ഹിമപാതത്തിൽ റഷ്യൻ സ്കീയർക്ക് ദാരുണാന്ത്യം. സ്കീയിങ്ങിനെത്തിയ ഏഴംഗ റഷ്യൻ സംഘമാണ് ഹിമപാതത്തിൽ പെട്ടത്. ആറുപേരെ രക്ഷപ്പെടുത്തി. സ്വദേശികളായ ഗൈഡുകൾ ഒപ്പമില്ലാതെയാണ് സംഘം സ്കീയിങ്ങിന് പോയത്. മഞ്ഞിൽ തെന്നി നീങ്ങുന്ന സ്കീയിങ്ങിന് പേര് കേട്ട സ്ഥലമാണ് ഗുല്‍മാര്‍ഗ്. നിരവധി വിദേശീയർ സ്കീയിങ്ങിനായി ഇവിടെ എത്താറുണ്ട്.
സൈനിക ഉദ്യോഗസ്ഥരുടെയും ജമ്മു കശ്മീർ ഭരണകൂടത്തിൻ്റെ പട്രോളിംഗ് ടീമിന്റെയും സഹായത്തോടെ ഹെലികോപ്റ്ററുകൾ ഉപയോഗിച്ചാണ് തിരച്ചിലും രക്ഷാപ്രവർത്തനവും നടത്തിയത്. ഗുൽമാർഗിൽ കഴിഞ്ഞ മാസം വരണ്ട കാലാവസ്ഥയായിരുന്നുവെങ്കിലും ഈ മാസം ആദ്യം മുതൽ വൻ മഞ്ഞുവീഴ്ചയാണ് അനുഭവപ്പെട്ടുകൊണ്ടിരിക്കുന്നത്. സ്കീയിങ്ങിന് അനുയോജ്യമായ ചരിവുകളുടെ സാന്നിധ്യമാണ് ഗുല്‍മാര്‍ഗിനെ സ്കീയിങ്ങ് പ്രേമികളുടെ സ്വപ്നഭൂമിയാക്കി മാറ്റുന്നത്.